പരിശീലകന്‍ ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്നാണ് സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിതിനെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം. രോഹിത്തിന് പിന്നാലെ വിരാട് കോഹ്ലിയോടും കാര്യങ്ങള്‍ ധരിപ്പിക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുകയാണ്. സിഡ്‌നി ടെസ്റ്റിന് ശേഷം ഗംഭീറും അഗാര്‍ക്കറും ചേര്‍ന്ന് കോഹ്ലിയോടും നയം വ്യക്തമാക്കുമെന്നാണ് സൂചനകള്‍.
പരമ്പരയില്‍ ഒരു സെഞ്ചുറി ഒഴിച്ചുനിര്‍ത്തിയാല്‍ മുന്‍ നായകന്റെ പ്രകടനം ദയനീയമാണ്. സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ് കോഹ്ലിയുടെ ഭാവിയും നിശ്ചയിച്ചേക്കാം. 7 ഇന്നിംഗ്സുകളിൽ തുടര്‍ച്ചയായി ഒരേരീതിയിൽ പുറത്തായത് വലിയ വിമർശനങ്ങള്‍ക്കാണ് വഴിതുറന്നത്.
advertisement
അതേസമയം രോഹിത് ശര്‍മ മാറിനില്‍ക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നെന്നും ടീമിന്റെ ഐക്യമാണ് അതു കാണിക്കുന്നതെന്നുമാണ് നായകനായ ബുംറ ടോസിനിടെ വ്യക്തമാക്കിയത്. എന്നാൽ രോഹിത് ശര്‍മ ഇന്ത്യക്കായി ഇനി ഒരു റെഡ്‌ബോള്‍ മത്സരത്തില്‍ കളിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതായത് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശിച്ചാല്‍പോലും രോഹിത്തിന് ടീമിലിടം കിട്ടാനുള്ള സാധ്യത വിരളമാണ്. ഈ വര്‍ഷം ജൂണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.