ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമയുടെയും ക്യാപ്റ്റൻ വിരാട് കോലിയുടെയും തകർപ്പൻ അർധസെഞ്ചുറികളുടെ കരുത്തിലാണ് രണ്ടു വിക്കറ്റ് നഷ്ടത്തോടെ 20 ഓവറിൽ 224 റൺസെടുത്തത്. 52 പന്തിൽ 80 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് ശർമ 34 പന്തിൽ 64 റൺസെടുത്തപ്പോൾ 17 പന്തിൽ 32 റൺസെടുത്ത സൂര്യകുമാർ യാദവും 17 പന്തിൽ 39 റൺസെടുത്ത് പുറത്താകാതെ നിന്ന ഹർദിക് പാണ്ഡ്യയും മോശമായില്ല.
advertisement
Also Read- ടി20യിൽ ഭുവനേശ്വർകുമാർ ബുമ്രയേക്കാൾ അപകടകാരി; തിരിച്ചുവരവ് ഗംഭീരമാക്കി ഭുവി
ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ റോയ് പൂജ്യത്തിന് പുറത്തായിരുന്നുവെങ്കിലും മലാന്റെയും ബട്ടറുടെയും പാർട്ണർഷിപ്പ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് തകർത്തത് ഭുവനേശ്വർ കുമാർ ബട്ട്ലറിനെ പുറത്താക്കിയായിരുന്നു. അർദ്ധ സെഞ്ചുറി നേടി ബാറ്റിങ് തുടരുകയായിരുന്ന ബട്ട്ലറിനെ 13ആം ഓവറിൽ ക്യാച്ചിലൂടെയാണ് ഭുവി പുറത്താക്കിയത്.
ഇതോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും തമ്മിൽ വാക്ക് പോരാട്ടം ഉണ്ടായത്. തിരിഞ്ഞു പോകുമ്പോൾ പറഞ്ഞ ബട്ട്ലറുടെ വാക്കുകളാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്. തുടർന്ന് വിട്ടുകൊടുക്കാതെ കോഹ്ലിയും അദ്ദേഹത്തിന് പിറകെ ചെന്നു. അമ്പയർ പിന്തിരിപ്പിച്ചതോടെ രംഗം ശാന്തമായി. ഇതേ തുടർന്ന് അമ്പയർ നിതിൻ മേനോനുമായി കോഹ്ലി ഏറെ നേരം തർക്കിച്ചിരുന്നു. കോഹ്ലിയെ പ്രകോപിപിച്ച ബട്ട്ലറുടെ വാക്കുകൾ വീഡിയോകളിൽ വ്യക്തമല്ല. ഇപ്പോൾ ടീം പൂനെയിലേക്ക് തിരിച്ചിരിക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ഇന്ത്യയും മാർച്ച് 23ന് പുനെയിൽ വെച്ച് ഏറ്റുമുട്ടും.
News summary: Virat Kohli, Jos Buttler In A Heated Exchange After Latter's Dismissal In 5th T20I.