TRENDING:

ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ മൊഹ്‌സിൻ നഖ്‌വിക്കെതിരെ പരാതി നൽകാൻ ബിസിസിഐ

Last Updated:

ദുബായിൽ നടന്ന ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ട്രോഫി ഇല്ലാതെ സൂര്യകുമാർ യാദവും ടീം അംഗങ്ങളും ആഘോഷം നടത്തി. എന്നാൽ എസിസി മേധാവി മൊഹ്‌സിൻ നഖ്‌വിക്കെതിരെ അടുത്ത ഐസിസി യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് ബിസിസിഐ തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി മൊഹ്‌സിൻ നഖ്‌വിക്കെതിരെ ബിസിസിഐ നവംബറിൽ നടക്കുന്ന അടുത്ത ഐസിസി യോഗത്തിൽ വളരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നഖ്‌വി ട്രോഫിയും മെഡലുകളുമായി കടന്നുകളഞ്ഞിരുന്നു. "രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന" ഒരാളിൽ നിന്ന് ഇന്ത്യക്ക് ട്രോഫി സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ബിസിസിഐ സെക്രട്ടറി‌ ദേവജിത് സൈകിയ ടീമിന്റെ ന‍ടപടിയെ ന്യായീകരിച്ചത്.
ദേവജിത് സൈകിയ, മൊഹ്‌സിൻ നഖ്‌വി (PTI/AP)
ദേവജിത് സൈകിയ, മൊഹ്‌സിൻ നഖ്‌വി (PTI/AP)
advertisement

ഞായറാഴ്ച നടന്ന ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം തിലക് വർമ (പുറത്താകാതെ 69 റൺസ്) നേടിയിരുന്നു. “ട്രോഫിയുടെ വിതരണത്തെ സംബന്ധിച്ചിടത്തോളം, നമ്മുടെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന വ്യക്തിയിൽ നിന്ന് ഇന്ത്യക്ക് ട്രോഫി സ്വീകരിക്കാൻ കഴിയില്ല,” സൈകിയ പറഞ്ഞു.

“ട്രോഫി സ്വീകരിക്കേണ്ടതില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു, എന്നാൽ അതിന്റെ പേരിൽ ട്രോഫിയും മെഡലുകളും ആ മാന്യൻ അദ്ദേഹത്തിന്റെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.“ഇത് അപ്രതീക്ഷിതവും വളരെ ബാലിശവുമാണ്. നവംബർ ആദ്യവാരം ദുബായിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഞങ്ങൾ വളരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും.”

advertisement

ഇതും വായിക്കുക: 'മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും മുറിയിലേക്ക് കൊണ്ടുപോയി:' ബിസിസിഐ

നഖ്‌വി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവിയും ആഭ്യന്തര മന്ത്രിയുമാണ്. മത്സരത്തിൽ തോൽവിയറിയാതെയുള്ള ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ സൈകിയ പ്രശംസിച്ചു.

“ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ഗ്രൂപ്പ് നാലിൽ അവർ വിജയിച്ചു, ഫൈനലിലും ജയിച്ചു,” അദ്ദേഹം പറഞ്ഞു. 3-0 എന്ന നിലയിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചു. അതിനാൽ ഇത് രാജ്യത്തിന് ലഭിച്ച വലിയ വിജയവും വലിയ ക്രിക്കറ്റ് നേട്ടവുമാണ്.”

advertisement

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള ഇടപെടലിനെക്കുറിച്ച് വലിയ വിമർശനം ഉയർന്നിട്ടും ടൂർണമെന്റിൽ കളിക്കാനുള്ള ടീമിന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യൻ സർക്കാർ നിശ്ചയിച്ച നയം ബോർഡ് പിന്തുടരുകയായിരുന്നു എന്ന് സൈകിയ പറഞ്ഞു.

“...ഒരു ഉഭയകക്ഷി ടൂർണമെന്റാണെങ്കിൽ, ഇന്ത്യ പാകിസ്ഥാനെതിരെയോ മറ്റ് ശത്രുരാജ്യങ്ങൾക്കെതിരെയോ കളിക്കാൻ പോകുന്നില്ല, ബിസിസിഐ കഴിഞ്ഞ 12 മുതൽ 15 വർഷമായി ഇത് ചെയ്യുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ സർക്കാർ പറഞ്ഞിരിക്കുന്നത്, ഏഷ്യാ കപ്പ് പോലുള്ള ബഹുമുഖ ടൂർണമെന്റുകളിലോ അല്ലെങ്കിൽ മറ്റ് നിരവധി രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര ടൂർണമെന്റിലോ—ക്രിക്കറ്റായാലും ഫുട്‌ബോളായാലും ഇന്ത്യൻ ടീം കളിക്കണമെന്നാണ്.”

advertisement

“അല്ലെങ്കിൽ, നമ്മുടെ മറ്റ് കളികൾ ബുദ്ധിമുട്ടിലാകും അല്ലെങ്കിൽ അന്താരാഷ്ട്ര ഫെഡറേഷനുകൾ നമ്മുടെ ഫെഡറേഷനെ വിലക്കും, അതിനാൽ ഞങ്ങൾ കേന്ദ്രസർക്കാരിന്റെ നയം പിന്തുടർന്നു. ചില കോണുകളിൽ നിന്ന് പ്രതിഷേധങ്ങളോ ചെറുത്തുനിൽപ്പുകളോ ഉണ്ടായിട്ടും ഞങ്ങൾ പങ്കെടുത്തു,” അദ്ദേഹം തുടർന്നു.

ഈ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ നേടിയ മൂന്ന് വിജയങ്ങൾ “നമ്മുടെ ജനങ്ങൾക്ക് സന്തോഷം” നൽകുമെന്ന് സൈകിയ പറഞ്ഞു.

“ഇന്ന്, പാകിസ്താനെതിരായ ഈ മികച്ച വിജയവും 3-0 യുടെ തകർപ്പൻ വിജയവും നമ്മുടെ ജനങ്ങൾക്ക് ധാരാളം സന്തോഷം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ മൊഹ്‌സിൻ നഖ്‌വിക്കെതിരെ പരാതി നൽകാൻ ബിസിസിഐ
Open in App
Home
Video
Impact Shorts
Web Stories