ഇന്ത്യൻ ടീമിൽ മുൻനിരയിൽ കളിക്കുന്ന ആറ് ബാറ്റ്‌സ്മാന്മാരിൽ ആരെയെങ്കിലും പുറത്തിരുത്തമോ എന്ന ചോദ്യമാണ് ആകാശ് ചോപ്ര ഉന്നയിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന അഭിപ്രായമാണ് എല്ലാവരിൽ നിന്നും ഉയരുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. സൂര്യകുമാർ യാദവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തുന്നതിനോട് അനുകൂല നിലപാടാണ് തനിക്കുള്ളത്, എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ടീമിൽ ഉൾപ്പെടുത്താൻ ആരെ പുറത്തിരുത്തും എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്.
നിലവില്‍ പ്ലേയിങ് ഇലവനിലെ മുൻനിര താരങ്ങളെ ആരും തന്നെ മാറ്റാനാവില്ല. രോഹിത് ശര്‍മ, രാഹുല്‍ കോഹ്ലി, പൂജാര. രഹാനെ, ഋഷഭ് പന്ത് എന്നിവര്‍ നാലാം ടെസ്റ്റിലും കളിക്കുമെന്നത് ഉറപ്പാണ്. സൂര്യകുമാർ യാദവിനായി പിന്നെ സ്ഥലം അവശേഷിക്കുന്നില്ല. രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവർ ഫോമിലാണ് എന്നതിനാൽ അവരെ മാറ്റാനുള്ള സാധ്യത പോലും ഉദിക്കുന്നില്ല. ആദ്യ രണ്ട് ടെസ്റ്റിലെയും മോശം പ്രകടനങ്ങളുടെ കുറവ് ലീഡ്‌സിലെ രണ്ടാം ഇന്നിങ്‌സിലെ സെഞ്ചുറിയോട് അടുത്ത പ്രകടനത്തോടെ നികത്തി. പൂജാരയുടെ ഫോമിനെക്കുറിച്ച് ഡ്രസിങ് റൂമില്‍ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് രോഹിത് ശര്‍മയും പറഞ്ഞിരുന്നു. നിലവിൽ രഹാനെയുടെ പ്രകടനം മോശമാണെങ്കിലും, പ്ലേയിങ് ഇലവനില്‍ നിന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ താരത്തെ മാറ്റാൻ ടീം മാനേജ്‌മെന്റ് തയ്യാറാവാന്‍ ഇടയില്ല.
advertisement
ടെസ്റ്റില്‍ രാജ്യാന്തര തലത്തിൽ സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം കുറിച്ചിട്ടില്ല. 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവിന്റെ അക്കൗണ്ടിൽ 5326 റൺസാണുള്ളത്. 14 സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. അടുത്തിടെ ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും അരങ്ങേറിയ സൂര്യകുമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലയുറപ്പിച്ച് കളിക്കാൻ കഴിവുള്ള താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ മധ്യനിരയ്ക്ക് കൂടുതൽ ഉറപ്പ് നൽകുമെന്ന വാദമായുയർത്തിയാണ് താരത്തെ കളിപ്പിക്കണമെന്ന വാദം ഉയർന്നിരുന്നത്.
2007ല്‍ ഇംഗ്ലണ്ടില്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയതിന് ശേഷം ഇതുവരെ ഇന്ത്യക്ക് ഇവിടെ പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. 2018ല്‍ അവസാനമായി പര്യടനം നടത്തിയപ്പോള്‍ 4-1നാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇവിടെ പരമ്പര നേടാന്‍ ഉറച്ചാണ് കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ സംഘം എത്തിയിരിക്കുന്നത്. നിലവില്‍ പരമ്പര സമനിലയില്‍ നില്‍ക്കെ അവസാന രണ്ട് ടെസ്റ്റുകളിലെയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാണ്.
