യുവതാരം ഖലീല്‍ അഹമ്മദാണ് കങ്കാരുക്കളുടെ രണ്ട് മുൻനിര വിക്കറ്റുകള്‍ വീഴ്ത്തിയത്. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു. പിന്നാലെ ഖലീല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
ബിസിസിഐയുടെ നിര്‍ദ്ദേശത്തിന് 'പുല്ലുവില'; കേരളത്തിനെതിരെ നിബന്ധന തെറ്റിച്ച് ഷമി
എന്നാല്‍ ഇന്ത്യയുടെ ഫീല്‍ഡിങ്ങ് പിഴവുകള്‍ ഒരുഘട്ടത്തില്‍ ഓസീസിന് ആശ്വാസമായിരുന്നു. ഭുവനേശ്വറിന്റെ രണ്ടാം ഓവറില്‍ ഡി ആര്‍സി ഷോര്‍ട്ടിനെ ഋഷഭ് പന്തും ക്രിസ് ലിന്നിനെ ജസ്പ്രീത് ബൂംറയും വിട്ട് കളയുകയായിരുന്നു.
advertisement
എന്നാല്‍ ഡി ആര്‍സി, ലിന്‍, എന്നിവരെ ഖലീല്‍ വീഴ്ത്തിയതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. കഴിഞ്ഞ മത്സരത്തിലെ ഓസീസ് ഹീറോ മാക്‌സ്‌വെല്ലിനെ ക്രൂണാല്‍ പാണ്ഡ്യയാണ് വീഴ്ത്തിയത്.
