TRENDING:

മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?

Last Updated:

മെസ്സിയുടെ ഇന്ത്യാ സന്ദർശനവും അതുമായി ബന്ധപ്പെട്ട വലിയ വാർത്തകളും പല മാധ്യമങ്ങളിലും നിറഞ്ഞുനിന്നെങ്കിലും, അദ്ദേഹത്തെ ഇവിടെയെത്തിച്ച ഈ വലിയ ഫുട്ബോൾ പ്രചാരണ മുന്നേറ്റത്തിന് പിന്നിലാരെന്ന് പൊതുജനങ്ങൾക്ക് അത്രയേറെ അറിയുന്ന ഒന്നല്ല.

advertisement
ലയണൽ മെസ്സി, ഡീഗോ മറഡോണ, പെലെ, എമി മാർട്ടിനെസ്, റൊണാൾഡീഞ്ഞോ തുടങ്ങി ഒട്ടേറെ പേർ. ഇത് നിങ്ങളുടെ ഫാന്റസി ഇലവനിലെ ലൈനപ്പ് അല്ല, മറിച്ച് സതാദ്രു ദത്ത എന്ന സംരംഭകൻ ഇന്ത്യയിലെത്തിച്ച ചില ഫുട്ബോൾ ഇതിഹാസങ്ങളുടെ പേരുകളാണ്.
ഫോട്ടോ കടപ്പാട് : ഫേസ്ബുക്ക്
ഫോട്ടോ കടപ്പാട് : ഫേസ്ബുക്ക്
advertisement

ലയണൽ മെസ്സി ഡിസംബർ 13ന് പുലർച്ചെ ഒന്നരയോടെ ഇന്ത്യയിലേക്ക് എത്തുകയാണ്. 2011 ലെ കൊൽക്കത്ത സന്ദർശനത്തിന് ശേഷമുള്ള തിരിച്ചുവരവ് രാജ്യം കണ്ട ഏറ്റവും വലിയ ഫുട്ബോൾ നിമിഷങ്ങളിലൊന്നാവുകയാണ്. "എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്" എന്ന പേരിൽ ബ്രാൻഡ് ചെയ്ത G.O.A.T. ഇന്ത്യാ ടൂർ 2025, ഡിസംബർ 13 മുതൽ 15 വരെ മൂന്ന് ദിവസങ്ങളിലായി നാല് പ്രധാന നഗരങ്ങളിലൂടെ ഈ ഫുട്ബോൾ ഇതിഹാസത്തെ കൊണ്ടുപോകും. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ മൾട്ടി-സിറ്റി ഫാൻ ഇവന്റാണിത്.

advertisement

മെസ്സിയുടെ ഇന്ത്യാ സന്ദർശനവും അതുമായി ബന്ധപ്പെട്ട വലിയ വാർത്തകളും പല മാധ്യമങ്ങളിലും നിറഞ്ഞുനിന്നെങ്കിലും, അദ്ദേഹത്തെ ഇവിടെയെത്തിച്ച ഈ വലിയ ഫുട്ബോൾ പ്രചാരണ മുന്നേറ്റത്തിന് പിന്നിലാരെന്ന് പൊതുജനങ്ങൾക്ക് അത്രയേറെ അറിയുന്ന ഒന്നല്ല.

ബ്രസീലിയൻ ലോകകപ്പ് ചാമ്പ്യൻ പെലെയുടെ 2015ലെ ഇന്ത്യാ സന്ദർശനത്തോടെ ആരംഭിച്ച ഈ മുന്നേറ്റം, അക്കാലത്ത് ആർക്കും വിഭാവനം ചെയ്യാൻ കഴിയാതിരുന്നതിനേക്കാൾ വലിയ ഒന്നായി ഇപ്പോൾ വളർന്നിരിക്കുന്നു. ഈ മുന്നേറ്റത്തിന് പിന്നിൽ ഒറ്റയാൾ പ്രയത്നവുമായി നിൽക്കുന്നത് സതാദ്രു ദത്ത എന്ന വ്യക്തിയാണ്.

advertisement

ഇതും വായിക്കുക: മെസ്സി ഇന്ത്യയിലെത്തും കേട്ടോ! കോഹ്ലിയുമായി കൂടിക്കാഴ്ച, സെലിബ്രിറ്റി മത്സരം; പൂർ‌ണവിവരങ്ങൾ

ആരാണ് സതദ്രു ദത്ത?

സുധീർ കർമാകർ, സിസിർ ഘോഷ് തുടങ്ങിയ ഇന്ത്യയുടെ സ്വന്തം ഫുട്ബോൾ ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ ഹൂഗ്ലി പട്ടണത്തിൽ ജനിച്ച ദത്തയുടെ പേരിൽ റൊണാൾഡീഞ്ഞോ, കഫു, മറഡോണ, മെസ്സി, എമി മാർട്ടിനെസ് എന്നിവരെ ഇന്ത്യയിൽ എത്തിച്ചതിന്റെ ക്രെഡിറ്റുണ്ട്.

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് എംബിഎ നേടിയ ശേഷം, എൽ & എഫ്എസ്, എച്ച്എസ്ബിസി തുടങ്ങിയ സ്ഥാപനങ്ങളിൽ കോർപ്പറേറ്റ് രംഗത്ത് കുറച്ചുകാലം പ്രവർത്തിച്ച ശേഷമാണ് ദത്ത സ്പോർട്സ് പ്രൊമോട്ടറും സാമൂഹ്യ പ്രവർത്തകനുമായി തന്റെ യാത്ര തുടങ്ങുന്നത്.

advertisement

2011-ൽ 'എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്' സ്ഥാപിച്ചു. സ്പോർട്സ് മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്‌മന്റ്, സാമൂഹിക വിഷയങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ഈ കമ്പനിയുടെ പ്രവർത്തനം. ആഗോള അത്‌ലറ്റുകൾക്ക് എങ്ങനെ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിലും കായിക മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിലും പങ്കുവഹിക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.

‌ഗാംഗുലി മുതൽ പെലെ വരെ: ദത്തയുടെ യാത്ര‌

ഫുട്ബോളിലേക്ക് തിരിയുന്നതിനും ഫുട്ബോൾ പ്രമുഖരുടെ വ്യക്തിഗത ടൂറുകൾ സംഘടിപ്പിക്കുന്നതിനും മുമ്പ്, ദത്തയ്ക്ക് ഒരു വലിയ വെല്ലുവിളി നേരിടേണ്ടി വന്നു. മറഡോണയെയോ പെലെയെയോ കണ്ടതിനേക്കാൾ കൂടുതൽ അദ്ദേഹത്തെ വിറപ്പിച്ച ഒരു കായിക വിഗ്രഹത്തെ കണ്ടുമുട്ടുന്നതായിരുന്നു ആ വെല്ലുവിളി. ഈ വിഗ്രഹം പിന്നീട് എ സതാദ്രു ദത്ത ഇനിഷ്യേറ്റീവിന്റെ ഭാവിക്കായി ഒരു താങ്ങും തണലുമായി മാറി.

advertisement

ഈ വിഗ്രഹം ബംഗാളിന്റെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആയിരുന്നു. ഈ സംരംഭം നടത്തുന്ന കായിക പ്രോത്സാഹന, വിപണന പ്രവർത്തനങ്ങൾക്ക് ഗാംഗുലി ഒരു പ്രധാന പിന്തുണ നൽകിയിട്ടുണ്ട്.

പെലെയെ കൊൽക്കത്തയിൽ എത്തിക്കുന്നതിൽ ഗാംഗുലി പ്രധാന പങ്ക് വഹിച്ചു, അവിടെ വെച്ച് ഫുട്ബോൾ താരത്തെ കണ്ടുമുട്ടിയത് പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.

സാമൂഹ്യക്ഷേമ സംരംഭങ്ങളിലും ഇരുവരും സഹകരിച്ചിട്ടുണ്ട്. കോവിഡ്-19 പാൻഡെമിക് സമയത്ത് ആരോഗ്യ പ്രവർത്തകരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി 'എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്' സൗരവ് ഗാംഗുലി ഫൗണ്ടേഷനുമായി സഹകരിച്ചു.

പെലെ, മറഡോണ, റൊണാൾഡീഞ്ഞോ

കായിക പ്രേമിയായ ദത്ത കുറച്ചുകാലമായി ലയണൽ മെസ്സിയെ ഇന്ത്യയിലെത്തിക്കാൻ ശ്രമിച്ചുവരികയായിരുന്നു. റൊണാൾഡീഞ്ഞോയുടെയും എമി മാർട്ടിനെസിന്റെയും സന്ദർശനം ഉൾപ്പെടെ, മുൻ ടൂറുകളിൽ നിന്ന് ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് ആഗോള ഫുട്ബോൾ താരങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്.

ബാർസിലോണയിലെ മെസ്സിയുടെ ആദ്യകാലത്തെ ഉപദേശകനും സുഹൃത്തുമായിരുന്ന റൊണാൾഡീഞ്ഞോയും ഈ വർഷം ആദ്യം കൊൽക്കത്ത സന്ദർശിച്ചിരുന്നു. 2022 ലോകകപ്പ് വിജയത്തിന് ശേഷം ലോകകപ്പ് ഉയർത്തുന്ന മെസ്സിയുടെ 75 അടി ഉയരമുള്ള പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. ദുർഗാ പൂജയുടെ ഭാഗമായിട്ടായിരുന്നു ഇത്.

ഗോൾഡൻ ഗ്ലൗസ് ജേതാവും ലോകകപ്പ് ചാമ്പ്യനുമായ എമി മാർട്ടിനെസും മുമ്പ് സതാദ്രു ദത്ത സംരംഭത്തിലൂടെ ഇന്ത്യ സന്ദർശിക്കുകയും മെസ്സിയെ ഇന്ത്യയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരുടെയും സന്ദർശനത്തിന് ശേഷം ദത്ത, ഫുട്ബോൾ ഇതിഹാസങ്ങളോട് തനിക്കായി ഒരു നല്ല വാക്ക് പറയാൻ അഭ്യർത്ഥിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മെസ്സിയുമായി അടുത്ത ബന്ധമുള്ള രണ്ട് പേരുടെ നല്ല അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ ടീമിനെ ബോധ്യപ്പെടുത്തുന്നതിൽ പ്രധാന ഘടകമായിരുന്നു. സതാദ്രു ദത്ത പിന്നീട് 2025 ഫെബ്രുവരിയിൽ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ് മെസ്സിയുമായും തുടർന്ന് മെസ്സിയുമായും കൂടിക്കാഴ്ച നടത്തി. മുൻപ് വിജയകരമായി നടത്തിയ പരിപാടികളുടെ ദൃശ്യ തെളിവുകളും (പ്രതിമ പോലുള്ള) ആരാധകരുടെ വൈകാരികമായ പ്രതികരണങ്ങളും ദത്ത മെസ്സിക്ക് മുന്നിൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ സന്ദർശനം ഉറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു എന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?
Open in App
Home
Video
Impact Shorts
Web Stories