എന്നാല്‍ തന്റെ മകന്റെ ഇഷ്ട ഫുട്‌ബോള്‍ താരം മറ്റൊരാളാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുമാണ് നെയ്മര്‍. ഡാവി ലൂക്കാ ഡാ സില്‍വ സാന്റോസ് എന്ന ഏഴുവയസുകാരന്റെ പ്രിയ ഫുട്‌ബോളര്‍ പിഎസ്ജിയിലെ നെയ്മറിന്റെ സഹതാരം കിലിയന്‍ എംബാപ്പെയാണ്. റഷ്യന്‍ ലോകകപ്പില്‍ യുവതാരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ എംബാപ്പയെക്കുറിച്ചാണ് മകന്‍ എപ്പോഴും സംസാരിക്കുന്നതെന്നാണ് നെയ്മര്‍ പറയുന്നത്.
advertisement
'എന്റെ മകന് എംബാപ്പയെ വളരെയിഷ്ടമാണ്. ഞാന്‍ അവനെ പരിശീലിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവന്‍ എംബാപ്പയെക്കുറിച്ച് സംസാരിക്കും. അവന് സ്‌കൂളില്‍ കൂട്ടുകാരെ കാണിക്കാന്‍ എംബാപ്പെയുടെ ചിത്രമെടുക്കണമായിരുന്നു. അത് എടുത്തപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.' നെയ്മര്‍ പറഞ്ഞു.
ഭാര്യയെ ചുമന്നു.... സൂപ്പർ സമ്മാനമടിച്ചു
ഇന്നലെ പിഎസ്ജിക്കുവേണ്ടി 13 മിനിട്ടിനിടെ നാല് തവണയായിരുന്നു എംബാപ്പെ ലക്ഷ്യം കണ്ടത്. ലിയോണിനെതിരെയായിരുന്നു താരത്തിന്റെ പ്രകടനം. എംബാപ്പെയുടെ നാല് ഗോളുകളുടെ പിന്‍ബലത്തില്‍ 5- 0 ത്തിന്റെ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. എംബാപ്പെയ്ക്ക് പുറമേ നെയ്മറായിരുന്നു ടീമിനായി സ്‌കോര്‍ ചെയ്തത്.
തങ്ങളുടെ ടീമില്‍ എംബാപ്പെയ്ക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്നും നെയ്മര്‍ പറഞ്ഞു. 'കിലിയനെ ടീമില്‍ എല്ലാവര്‍ക്കും ബഹുമാനമാണ്. തന്ത്രപരമായ നേതൃത്വം വഹിക്കുന്നവനാണ്. അവന്‍ എന്തെങ്കിലും സംസാരിക്കുമ്പോള്‍ നമ്മളെല്ലാവരും അത് ശ്രദ്ധയോടെ കേള്‍ക്കും. അവന് എത്ര വയസുണ്ട് എന്നതില്‍ കാര്യമില്ല.' താരം പറയുന്നു.
