ഓപ്പണർ ഡേവിഡ് വാർണർ, മുൻ നായകൻ സ്റ്റീവൻ സ്മിത്ത് എന്നിവർ ഇന്ത്യയ്ക്കു കനത്ത വെല്ലുവിളിയാണെന്ന് സച്ചിൻ പറയുന്നു. പന്തിൽ കൃത്രിമം കാണിച്ചതിന് ഇവർ പുറത്തായ കാലത്തേതിനേക്കാൾ ശക്തമാണ് ഇപ്പോൾ ഓസ്ട്രേലിയൻ ടീം. ഈ രണ്ടു കളിക്കാർ മടങ്ങിയെത്തിയതാണ് ഓസ്ട്രേലിയയെ കരുത്തരാക്കുന്നതെന്നും സച്ചിൻ പറയുന്നു. കൂടാതെ ഓസീസ് നിരയിലുള്ള ബൌളർ മർനസ് ലാബുഷാഗൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കനത്ത വെല്ലുവിളിയാകുമെന്ന് സച്ചിൻ പറഞ്ഞു.
Also Read- ജസ്പ്രീത് ബുംറയ്ക്ക് കന്നി അർധസെഞ്ചുറി; 'ഗാർഡ് ഓഫ് ഓണർ' നൽകി സഹതാരങ്ങൾ
advertisement
ഇതിന് മുമ്പ് ഓസ്ട്രേലിയയുമായി കളിച്ചതിനേക്കാൾ ദുഷ്ക്കരമായിരിക്കും ഇപ്പോഴത്തെ സാഹചര്യമെന്ന് സച്ചിൻ പറഞ്ഞു. ഈ മൂന്നു കളിക്കാരുടെ സാന്നിദ്ധ്യമാണ് ഓസ്ട്രേലിയയെ കരുത്തരാക്കുന്നത്. 2018-19 ൽ ഇന്ത്യ അവസാനമായി പര്യടനം നടത്തിയപ്പോൾ ഓസ്ട്രേലിയൻ ടീമിൽ വാർണറും സ്മിത്തും ഉൾപ്പെട്ടിരുന്നില്ല, മാത്രമല്ല പിന്നീട് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലാബുഷാഗെനും അന്ന് ഉണ്ടായിരുന്നില്ല.
ജസ്പ്രീത് ബുംറ, ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ബൌളിംഗ് ആക്രമണവും ശക്തമാണെന്നും ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഉയർത്താമെന്നും സച്ചിൻ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ഇപ്പോഴത്തെ ടീം ഇന്ത്യയുടെ എക്കാലത്തെയും കരുത്തുള്ള ബൌളിങ് നിരായണെന്ന് പറയാനാകില്ലെന്ന് സച്ചിൻ പറഞ്ഞു. എന്നാൽ സാഹചര്യം അനുകൂലമാമകുമ്പോൾ ആഞ്ഞടിക്കാൻ ശേഷിയുള്ളതാണ് ഇന്ത്യയുടെ ബൌളിങ് നിരയെന്നും അദ്ദേഹം പറഞ്ഞു.