ജസ്പ്രീത് ബുംറയ്ക്ക് കന്നി അർധസെഞ്ചുറി; 'ഗാർഡ് ഓഫ് ഓണർ' നൽകി സഹതാരങ്ങൾ

Last Updated:

57 പന്തുകൾ നേരിട്ട ബുംറ, 55 റൺസുമായി പുറത്താകാതെ നിന്നു. ആറു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ബുംറയുടെ ഇന്നിംഗ്സ്. ബുംറയുടെ കന്നി ഫസ്റ്റ് ക്ലാസ് അർധ സെഞ്ചുറിയായിരുന്നു ഇത്.

യോർക്കറുകളിലൂടെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ജസ്പ്രീത് ബുംറ ഇപ്പോഴിതാ ബാറ്റിംഗിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഓസ്ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ എയ്ക്കായി ബുംറ അസാമാന്യ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്.
57 പന്തുകൾ നേരിട്ട ബുംറ, 55 റൺസുമായി പുറത്താകാതെ നിന്നു. ആറു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ബുംറയുടെ ഇന്നിംഗ്സ്. ബുംറയുടെ കന്നി ഫസ്റ്റ് ക്ലാസ് അർധ സെഞ്ചുറിയായിരുന്നു ഇത്.
advertisement
മത്സരം പൂർത്തിയാക്കിയ എത്തിയ ബുംറയ്ക്ക് ഡ്രസിംഗ് റൂമിൽ ടീം ഇന്ത്യ ആദരമർപ്പിച്ചിരുന്നു. ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു കൊണ്ടാണ് സഹതാരങ്ങൾ ബുംറയ്ക്ക് ആദരം നൽകിയത്. ബുംറയുടെ അസാമാന്യ ബാറ്റിംഗ് പ്രകടനത്തിന് ആരാധകരും ആദരമർപ്പിച്ചു.
ത്താം വിക്കറ്റിൽ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് ബുമ്ര കൂട്ടിച്ചേർത്ത 71 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. സിറാജ് 34 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത് പുറത്തായി. വർഷങ്ങൾക്കുമുമ്പ് ന്യൂസിലൻഡിനെതിരായ ഗ്ലെൻ മഗ്രാത്തിന്റെ അർധസെഞ്ച്വറിയുമായി പലരും ഈ പ്രകടനത്തെ ബന്ധിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ജസ്പ്രീത് ബുംറയ്ക്ക് കന്നി അർധസെഞ്ചുറി; 'ഗാർഡ് ഓഫ് ഓണർ' നൽകി സഹതാരങ്ങൾ
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement