അവസാന ഓവറിൽ 30 റൺസ് വേണ്ടിയിരുന്നെങ്കിലും സഞ്ജു അത് നേടാൻ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ 20 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 40 ഓവറുള്ള മത്സരത്തിൽ 39-ാം ഓവറിൽ കാഗിസോ റബാഡ, ആവേശ് ഖാനെതിരെ അഞ്ച് പന്തുകൾ എറിഞ്ഞുകളഞ്ഞതാണ് നിർണായകമായത്. ഈ ഓവറിൽ സഞ്ജുവിന് ഒരു പന്ത് പോലും നേരിടാനാകാത്ത അവസ്ഥയുണ്ടായത് മത്സരം നിർണായകമാക്കി. ഇതോടെയാണ് അവസാന ഓവറിൽ 30 റൺസ് എന്ന വമ്പൻ ലക്ഷ്യം ഇന്ത്യയ്ക്ക് മുന്നിലെത്തിയത്. എന്നാൽ മൂന്നു ഫോറും ഒരു സിക്സും ഉൾപ്പടെ സഞ്ജു 20 റൺസ് നേടി. ഇതോടെയാണ് മത്സരം ഇന്ത്യ 9 റൺസിന് തോറ്റത്.
advertisement
ഏത് ബൗളറെയും വീഴ്ത്താനും ഇഷ്ടാനുസരണം ബൗണ്ടറികൾ അടിക്കാനും സഞ്ജു സാംസണിന് കഴിവുണ്ട്. അതിനാൽ 39-ാം ഓവറിൽ കഗിസോ റബാഡ ഒരു നോബോൾ എറിഞ്ഞപ്പോൾ താൻ അൽപ്പം പരിഭ്രാന്തനായി എന്ന് സ്റ്റെയ്ൻ സമ്മതിച്ചു.
"കെജി (കാഗിസോ റബാഡ) തന്റെ ഓവറിലെ അവസാന പന്തിൽ ആ നോബോൾ എറിഞ്ഞയുടൻ, 'ദയവായി ഇങ്ങനെ സംഭവിക്കാൻ അനുവദിക്കരുത്' എന്നായിരുന്നു ഞാൻ പറഞ്ഞത്. കാരണം, സഞ്ജുവിനെപ്പോലൊരാളെ നിങ്ങൾക്ക് ഒരിക്കലും അറിയില്ല. ഐപിഎല്ലിൽ ഞാൻ അയാളുടെ കളി കണ്ടിട്ടുണ്ട്, ബൗളർമാരെ വീഴ്ത്താനും ഇഷ്ടാനുസരണം ബൗണ്ടറി അടിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ്, പ്രത്യേകിച്ച് കളിയുടെ അവസാന 2 ഓവറുകളിൽ, അവിശ്വസനീയമാണ്, ”മത്സരത്തിന് ശേഷം സ്റ്റാർ സ്‌പോർട്‌സിൽ സ്റ്റെയ്ൻ പറഞ്ഞു.
അവസാന ഓവറിൽ തബ്രായിസ് ഷംസി ഒരു വൈഡ് ബോളിൽ തുടങ്ങി, സഞ്ജു സാംസൺ അടുത്ത മൂന്ന് പന്തിൽ 14 റൺസ് അടിച്ചു. പിന്നീടുള്ള രണ്ട് പന്തുകളിൽ റൺസ് നേടുന്നതിൽ പരാജയപ്പെട്ടതിനാൽ ദക്ഷിണാഫ്രിക്ക വിജയികളായി.
2007 ടി20 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ 6 സിക്‌സറുകൾ പറത്തി തകർത്ത യുവരാജ് സിങ്ങിന്‍റെ റെക്കോർഡിനൊപ്പമെത്താനോ അത് തകർക്കാനോ കഴിവുള്ളയാളാണ് സഞ്ജുവെന്ന് സ്റ്റെയ്ൻ പറഞ്ഞു.
“ഷംസി അവസാന ഓവർ എറിയാൻ പോകുകയായിരുന്നു, റബാഡ നോബോൾ എറിഞ്ഞപ്പോൾ ഞാൻ പരിഭ്രാന്തനായി. കാരണം, ആറ് സിക്‌സറുകൾ അടിച്ച് 30ൽ അധികം റൺസ് ആവശ്യമുള്ളപ്പോൾ ടീമിനെ വിജയത്തിലെത്തിക്കാൻ യുവിയുടേത് പോലെ കഴിവുള്ള ഒരുതരം ബാറ്ററാണ് സഞ്ജു, ”സ്റ്റെയിൻ പറഞ്ഞു.