ആദ്യത്തെ മത്സരത്തിൽ ശ്രീലങ്കയെ ഓൾ റൗണ്ട് പ്രകടനത്തിലൂടെ തറപറ്റിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും അതേ പ്രകടനം തുടരുകയും ജയം നേടി പരമ്പര സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ മത്സരത്തിൽ മുൻനിര തിളങ്ങിയതിനാൽ ടീമിൽ ഉൾപ്പെട്ടിട്ടും സഞ്ജു സാംസണ് ആദ്യത്തെ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങൾ തിളങ്ങുന്നതിനൊപ്പം സഞ്ജുവിന്റേയും തകർപ്പൻ പ്രകടനത്തിനാണ് മലയാളി ആരാധകർ കാത്തിരിക്കുന്നത്. തകർപ്പൻ ഇന്നിംഗ്സിലൂടെ ലോകകപ്പിനുള്ള ടീമിൽ തന്റെ സ്ഥാനം സഞ്ജു ഉറപ്പിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
advertisement
ആദ്യത്തെ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഇന്ത്യയെ ഇന്നത്തെ മത്സരത്തിൽ പിടിച്ചുകെട്ടി പരമ്പര അവസാന മത്സരം വരെ നീട്ടിക്കൊണ്ടുപോകാനാകും ശ്രീലങ്ക ലക്ഷ്യമിടുന്നത്.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹൽ.
ശ്രീലങ്ക : പാതും നിസ്സംഗ, കമിൽ മിഷാര, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമൽ (വിക്കറ്റ് കീപ്പർ), ബിനുര ഫെര്‍ണാണ്ടോ, ധനുഷ്ക ഗുണതിലക, ദസുൻ ഷനക (ക്യാപ്റ്റൻ), ചാമിക കരുണരത്‌നെ, ജെഫ്രി വാൻഡർസെ, പ്രവീൺ ജയവിക്രമ, ദുഷ്മന്ത ചമീര, ലഹിരു കുമാര.