“തീർച്ചയായും, ഇത് ഒരു ചോദ്യം പോലുമല്ല, ഈ ചോദ്യം എന്നോട് മുമ്പ് ചോദിച്ചിട്ടുണ്ട്, വിക്കറ്റുകൾക്കിടയിൽ ഞാൻ ഓടിയ ഏറ്റവും വേഗതയേറിയവരിൽ ഒരാൾ എബി (ഡിവില്ലിയേഴ്‌സ്) ആയിരുന്നു, എനിക്ക് ഇത്രയധികം ഏകോപനവും ധാരണയും ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി എം.എസ്. ധോണിയാണ്. ഇപ്പോൾ എനിക്ക് വിക്കറ്റുകൾക്കിടയിലെ വേഗതയെക്കുറിച്ച് അറിയില്ല, പക്ഷേ അദ്ദേഹത്തിനും എംഎസിനുമൊപ്പം ക്രിസിൽനിൽക്കുമ്പോൾ റൺസിനായി എനിക്ക് വിളിക്കേണ്ടിവരില്ല, ”34 കാരനായ അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് മുന്നോടിയായി, വിരാട് തന്റെ ദീർഘകാല സുഹൃത്തും മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) സഹതാരവുമായ ഡിവില്ലിയേഴ്‌സിനൊപ്പം ഒരു രസകരമായ ലൈവ് സെഷനിൽ പങ്കെടുക്കുകയായിരുന്നു, അവിടെ അവർ അവരുടെ കരിയറിലെ രസകരമായ വിവരങ്ങൾ പങ്കിട്ടു.
advertisement
കഴിഞ്ഞ വർഷം പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിനൊപ്പം 2011 ലെ ഏകദിന ലോകകപ്പും തിരഞ്ഞെടുത്ത് താൻ കളിച്ച ഏറ്റവും മികച്ച മത്സരത്തെക്കുറിച്ച് വിരാട് കോഹ്‌ലി മനസ് തുറന്നപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ഭാര്യ അനുഷ്‌ക ശർമ്മയെ ആദ്യമായി എങ്ങനെ കണ്ടുമുട്ടിയെന്ന കാര്യവും ഈ ചാറ്റ് ഷോയിൽ വെളിപ്പെടുത്തി.
പിന്നീട്, കരിയറിലെ ഏറ്റവും മികച്ച നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 2016 ലെ ഐപിഎൽ ഫൈനൽ എന്നാണ് കോഹ്ലി പറഞ്ഞത്. ഈ ഏറ്റുമുട്ടലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റെങ്കിലും ഒരിക്കലും മറക്കാനാകാത്ത മത്സരമായിരുന്നു ഇത്. അതുപോലെ 2011 ഏകദിന ലോകകപ്പ് ഫൈനലും കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് ഫൈനലും മികച്ച മത്സരങ്ങളായിരുന്നു.
“ഞാൻ അനുഭവിച്ച ഏറ്റവും മികച്ച ക്രിക്കറ്റ് അന്തരീക്ഷം, 2016 ലെ ഐപിഎൽ ഫൈനൽ ആയിരുന്നു, അത് വളരെ തീവ്രമായിരുന്നു, എന്നാൽ അതിനു മുകളിൽ 2011 ലെ മുംബൈയിൽ നടന്ന ലോകകപ്പ് ഫൈനൽ, അത് അവിശ്വസനീയമായ അന്തരീക്ഷമായിരുന്നു. എംസിജിയിൽ പാകിസ്ഥാനെതിരെ കഴിഞ്ഞ വർഷം ഒക്ടോബർ 23ന് നടന്ന ലോകകപ്പ് ഫൈനലും ഒരിക്കലും മറക്കാനാകില്ല. ആ രാത്രി മറ്റെന്തോ ആയിട്ടാണ് അനുഭവപ്പെട്ടത്, അത് ഒരു കായികാനുഭവം എന്നതിലുപരിയായിരുന്നു,” വിരാട് കൂട്ടിച്ചേർത്തു.
വിക്കറ്റുകൾക്കിടയിലുള്ള ഏറ്റവും മോശം റണ്ണറെ തിരഞ്ഞെടുക്കാൻ കോഹ്‌ലിയോട് ആവശ്യപ്പെട്ടു, തന്റെ തിരഞ്ഞെടുപ്പ് വിവാദമാകുമെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ തമാശയായിട്ടാണെങ്കിലും അദ്ദേഹം ചേതേശ്വര് പൂജാര എന്നാണ് മറുപടി നൽകിയത്. 2018 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നുള്ള ഒരു അനുഭവമാണ് കോഹ്ലി ഇതിനോട് ചേർത്ത് പറഞ്ഞത്. സെഞ്ചൂറിയൻ ടെസ്റ്റിനിടെ പൂജാര തന്റെ സഹതാരത്തെ ആദ്യ ഇന്നിംഗ്‌സിൽ റൺ ഔട്ട് ചെയ്യുകയും തുടർന്ന് രണ്ടാം ഇന്നിംഗ്‌സിൽ സ്വയം റണ്ണൗട്ടാവുകയും ചെയ്തുവെന്ന് തമാശയായി കോഹ്ലി പറഞ്ഞു.