TRENDING:

നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം; യുഎസിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ കേസ്

Last Updated:

രാജ്യവ്യാപകമായി ഹോട്ടൽ വിപുലീകരിക്കാനുള്ള പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ഉടമകൾ പണം പിരിച്ചതെന്ന് അധികൃതർ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓഹരി ഉടമകളിൽ നിന്നും 380,000 ഡോളർ (ഏകദേശം മൂന്ന് കോടിയോളം രൂപ) തട്ടിയെടുത്തെന്ന പരാതിയിൽ ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം. ദി ബോംബെ ഗ്രൂപ്പിന്റെ കീഴിൽ കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലേ ഓവനും, സോസി ബോംബെയ്ക്കും എതിരെയാണ് സംസ്ഥാന റെഗുലേറ്റർമാർ കേസെടുത്തിരിക്കുന്നത്. ഹോട്ടൽ ഉടമകളിൽ നിന്നും തുക വീണ്ടെടുക്കാൻ ശ്രമിക്കുന്നതായും അധികൃതർ പറഞ്ഞു. രാജ്യവ്യാപകമായി ഹോട്ടൽ വിപുലീകരിക്കാനുള്ള പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ഉടമകൾ പണം പിരിച്ചതെന്ന് അധികൃതർ പറയുന്നു.
advertisement

രണ്ട് ദശാബ്ദത്തിലേറെയായി പ്രവർത്തനം നടത്തി വന്ന ക്ലേ റെസ്റ്റോറന്റിനെ 2014 ലാണ് ബോംബെ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഒരു സിംഗിൾ ലൊക്കേഷൻ ഫുഡ്‌ കോർട്ടുമായായാണ് സോസി ബോംബെ പ്രവർത്തനം ആരംഭിച്ചത്. സോസി ബോംബെയെ കൂടുതൽ വിപുലീകരിക്കുന്നതിനായാണ് ഉടമകൾ നിക്ഷേപങ്ങൾ സ്വീകരിച്ചതെന്ന് സംസ്ഥാന സെക്യൂരിറ്റീസ് കമ്മീഷണർ തുങ് ചാൻ പറഞ്ഞു. നിക്ഷേപകർക്ക് ഇതുവരെയും പണം തിരികെ നൽകിയിട്ടില്ലെന്നും ബോംബെ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയവർ ഉടൻ സെക്യൂരിറ്റി ഡിവിഷനുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/World/
നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം; യുഎസിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories