വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ മാതാപിതാക്കളെ വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമാധിപനായിരുന്ന പിതാവിനെത്തേടിയാണ് ഭീകരർ എത്തിയതെന്ന് പൊലീസ് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയോട് അറിയിച്ചു. പിതാവിനെ കൊണ്ടുപോകുന്നതുകണ്ട് മാതാവും എതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇരുവരെയും വീടിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. സർക്കാരിനെ അനുകൂലിച്ചുവെന്ന കാരണം പറഞ്ഞാണ് താലിബാൻ ഗ്രാമാധിപനായ ഗുല്ലിന്റെ പിതാവിനെ വധിച്ചത്.
‘കൗമാരക്കാരിയായ ഖാമർ ഗുൽ വീട്ടിനകത്തായിരുന്നു. മാതാപിതാക്കളെ വധിച്ചതുകണ്ട പെൺകുട്ടി വീട്ടിലുള്ള എകെ–47 തോക്കെടുത്ത് ഭീകരർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. മാതാപിതാക്കളെ വധിച്ച താലിബാൻ ഭീകരരെയാണ് ആദ്യം വെടിവച്ചത്. തുടർന്ന് മറ്റുള്ളവർക്കുനേരെയും വെടിയുതിർത്തു.’ - പൊലീസ് പറഞ്ഞു.
advertisement
TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
തിരിച്ചടിയേറ്റതിനെത്തുടർന്ന് നിരവധി താലിബാൻ ഭീകരർ ഖാമർ ഗുലിന്റെ വീട് ആക്രമിക്കാൻ വന്നെങ്കിലും ഗ്രാമീണരുടെയും സർക്കാരിനെ പിന്തുണയ്ക്കുന്ന സംഘങ്ങളുടെയും പ്രതിരോധത്തെത്തുടർന്ന് പിന്തിരിയുകയായിരുന്നു.
ഖാമർ ഗുലിനെയും 12കാരനായ അനുജനെയും സുരക്ഷിത സ്ഥാനത്തേക്ക് അഫ്ഗാൻ സേന മാറ്റി.'അവരെ ഞാൻ ഭയപ്പെടുന്നില്ല. അവരെ നേരിടാൻ ഞാൻ തയാറാണ്' - പെൺകുട്ടിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പിതിവാണ് എകെ 47 കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് തനിക്ക് പരിശീലനം നൽകിയതെന്നും ഗുൽ പറഞ്ഞു. വാർത്ത പുറത്തുവന്നതോടെ ഗുല്ലിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.