'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ്

Last Updated:

ഇതിൽ ഒന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തയാളുടെ മൃതദേഹത്തിന്  മുകളിലാണ് വെച്ചിരുന്നത്. പോസ്റ്റുമോർട്ടത്തിനായി എത്തിച്ചപ്പോഴാണ് ഡോക്ടറിന് ഇക്കാര്യം മനസിലായതെന്നും വി.വി രാജേഷ് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചെന്ന് ആരോപം. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് ഇക്കാര്യം ഉന്നയിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ രണ്ടു കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നുവെന്ന് വി.വി രാജേഷ് പറയുന്നു. ഇതിൽ ഒന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തയാളുടെ മൃതദേഹത്തിന്  മുകളിലാണ് വെച്ചിരുന്നത്. പോസ്റ്റുമോർട്ടത്തിനായി എത്തിച്ചപ്പോഴാണ് ഡോക്ടറിന് ഇക്കാര്യം മനസിലായതെന്നും വി.വി രാജേഷ് ചൂണ്ടിക്കാട്ടുന്നു.
കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ബ്ലീച്ചിംഗ് പൗഡര്‍ കൊണ്ട് കഴുകികൊണ്ടുവരാനാണ് ഡോക്ടർ നിർദേശിച്ചത്. പിന്നീട് പോസ്റ്റുമോർട്ടത്തിനുശേഷം ഈ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും വി.വി രാജേഷ് പറഞ്ഞു. ഇങ്ങനെ ഇന്റര്‍നാഷണല്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ് സംസ്‌കാരം നടത്തിയതെന്നും വി വി രാജേഷ് ആരോപിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ്
Next Article
advertisement
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
  • നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം തടവ്, വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.

  • പൾസർ സുനി ആദ്യമായി ജയിൽ മോചിതനാകും, എച്ച് സലീം ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയും.

  • പ്രതികൾ പിഴയും അടയ്ക്കണം, അതിജീവിതയ്ക്ക് 5 ലക്ഷം രൂപയും മോതിരവും തിരികെ നൽകണമെന്ന് കോടതി.

View All
advertisement