ഇതും വായിക്കുക: ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേൽ ആക്രമണം; തത്സമയ സംപ്രേഷണത്തിനിടെ അവതാരക ഇറങ്ങിയോടി
സംഘർഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. സംഘർഷം കൂടുതൽ വഷളാക്കുമെന്ന് ഭയന്ന് ഖമനയിയെ വധിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എതിർത്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടെഹ്‌റാനിലെ വിമാനത്താവളത്തിൽ ഇസ്രായേൽ വ്യോമസേന വിമാനം രണ്ട് ഇറാനിയൻ എഫ് -14 യുദ്ധവിമാനങ്ങൾ ആക്രമിച്ച് തകർത്തതായി ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ പവ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു.
advertisement
എന്നാൽ, മറ്റൊരു എഫ്-35 യുദ്ധവിമാനം തബ്രിസ് മേഖലയിൽ വെടിവച്ചു വീഴ്ത്തിയെന്ന് ഇറാനും അവകാശപ്പെട്ടു. ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള നൂർ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ ഇറാനിലെ ജനങ്ങളോട് എത്രയും പെട്ടെന്ന് തലസ്ഥാനമായ ടെഹ്‌റാൻ ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അവശ്യപ്പെട്ടു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈക്കാര്യം പറഞ്ഞത്.
Summary: A day after reports says that US President Donald Trump blocked an Israel plan to eliminate Iran’s Supreme Leader Khamenei, Israeli Prime Minister Benjamin Netanyahu said that such an action would swiftly bring the conflict to a close and would make the “Middle East great again."