TRENDING:

'ഗാസ യുദ്ധം അവസാനിച്ചു;വെടിനിർത്തൽ നിലനിൽക്കും';സമാധാന ഉച്ചകോടിക്കായി ട്രംപ് ഈജിപ്തിലേക്ക്

Last Updated:

സമാധാന ഉച്ചകോടിക്ക് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് എൽ-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
News18
News18
advertisement

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ ഉറപ്പിക്കുന്നതിനും ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കുന്നതിനുമായുള്ള സമാധാന ഉച്ചകോടിയ്ക്കായി ഈജിപ്തിലേക്ക് പുറപ്പെടും മുൻപ് എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്.ആദ്യം ഇസ്രയേലിൽ എത്തുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്നായിരിക്കും ഈജിപ്തിലേക്ക് തിരിക്കുക.

advertisement

വെടിനിർത്തൽ കരാർ നിലനിൽക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

"വെടിനിർത്തനിലനിൽക്കുമെന്ന് ഞാൻ കരുതുന്നു. അതിന് നിരവധി കാരണങ്ങളുണ്ട്. ആളുകൾക്ക് യുദ്ധം മടുത്തുവെന്നാണ് ഞാൻ കരുതുന്നത്" യുഎസ് പ്രസിഡന്റ് പറഞ്ഞു. ഗാസ പുനർനിർമ്മാണത്തിനും, മാനുഷിക പരിഗണനയ്ക്കും മുൻഗണന നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു

advertisement

ഹമാസ് തടവിലാക്കിയിരിക്കുന്ന 48 ബന്ദികളെ മോചിപ്പിക്കുക, ഇസ്രായേതടവിലാക്കിയിരിക്കുന്ന നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കുക, ഗാസയിലേക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കുക, ഗാസയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം ഭാഗികമായി പിൻവാങ്ങുക എന്നിവയാണ് വെടിനിർത്തകരാറിന്റെ ആദ്യ ഘട്ടത്തിൽ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച, ഗാസയുടെ ചില ഭാഗങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങപൂർത്തിയാക്കയതോടെ ഹമാസിന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ പ്രകാരമുള്ള 72 മണിക്കൂകൗണ്ട്ഡൗൺ ആരംഭിച്ചു.

advertisement

ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി എന്ന് പേരിട്ടിരിക്കുന്ന യോഗത്തിയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യപ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കും.ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും സമാധാനത്തെക്കുറിച്ച് ഉച്ചകോടിയിചർച്ച ചെയ്യും.

advertisement

തുടർന്ന് ട്രംപ് ഈജിപ്തിലേക്ക് പോകും, ​​അവിടെ അദ്ദേഹവും ഈജിപ്ഷ്യപ്രസിഡന്റ് അബ്ദുൽ-ഫത്താഹ് എൽ-സിസിയും 20 ലധികം രാജ്യങ്ങളിലെ നേതാക്കളുമായി ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും സമാധാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷാം എൽ-ഷെയ്ക്കിൽ ഒരു ഉച്ചകോടിക്ക് നേതൃത്വം നൽകും.0-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കനിർണായക സമ്മേളനത്തിൽ പങ്കെടുക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
'ഗാസ യുദ്ധം അവസാനിച്ചു;വെടിനിർത്തൽ നിലനിൽക്കും';സമാധാന ഉച്ചകോടിക്കായി ട്രംപ് ഈജിപ്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories