ഞായറാഴ്ച രാത്രി ഇരുവരും സിഡ്നി മാർക്കറ്റ് സ്ട്രീറ്റിലെ നക്ഷത്ര ഹോട്ടലിൽ ഒരുമിച്ച് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ സിഡ്നിയിലെ മക്ഡൊണാൾഡിൽനിന്ന് പ്രീതി ഭക്ഷണം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയോടെയാണ് പ്രീതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രീതിയുടെ മൃതദേഹം സ്യൂട്ട്കെയ്സിലാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടായിരുന്നു.
യുഎഇയിൽ ഇനി പൊതുഅവധി ഒരുപോലെ; സർക്കാർ-സ്വകാര്യമേഖലകൾക്ക് വ്യത്യാസമില്ല
ഇതിനിടെ പ്രീതിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിനിടെ പൊലീസ് ഹർഷ് നാർഡെയെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് അപകടത്തിൽ ഹർഷ് നാർഡെ കൊല്ലപ്പെടുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഹർഷ് നാർഡെ മനപൂർവ്വം അപകടമുണ്ടാക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
advertisement