ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയറിന്റെ വിമാനമാണ് ആക്രമണച്ചത്. ഇറാനിയൻ ജനതയ്ക്കായി അത്യാവശ്യ മരുന്നുകളും മറ്റ് സഹായങ്ങളും ശേഖരിക്കാനാണ് യാത്ര നിശ്ചയിച്ചിരുന്നതെന്നും ഇറാൻ അറിയിച്ചു. ഈ ആഴ്ച ദില്ലിയിലേക്ക് പറക്കാനിരുന്ന വിമാനമാണ് തകർന്നതെന്നും ഇറാൻ അറിയിച്ചു. അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് ഇറാൻ വൃത്തങ്ങൾ ഔദ്യോഗികമായി ആരോപിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സംഭവം നയതന്ത്രതലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഇറാനിലെ റെഡ് ക്രസന്റ് സൊസൈറ്റിക്കായി ഇന്ത്യ നേരത്തെയും വലിയ തോതിൽ മാനുഷിക സഹായങ്ങൾ എത്തിച്ചിരുന്നു. വിമാനത്താവളത്തിന് നേരെ നടന്ന ഈ മിസൈൽ ആക്രമണത്തെ യുദ്ധക്കുറ്റം എന്നാണ് ഇന്ത്യയിലെ ഇറാൻ എംബസി വിശേഷിപ്പിച്ചിരിക്കുന്നത്.
advertisement
സിവിലിയൻ-ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് പശ്ചിമേഷ്യയിലെ യുദ്ധം വഴിമാറുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ആക്രമണം. അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളുടെ ലംഘനമെന്ന നിലയിൽ വിമാനത്താവളങ്ങൾക്കും സഹായ വിമാനങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.
