TRENDING:

'ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല': ഇറാന്റെ മിസൈലുകൾ നശിപ്പിക്കുമെന്നും നാവികസേനയെ തകർക്കുമെന്നും ട്രംപ്

Last Updated:

ആയുധം താഴെവെച്ചാൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കി മാന്യമായ പരിഗണന നൽകുമെന്നും അല്ലാത്തപക്ഷം മരണം ഉറപ്പാണെന്നും ട്രംപ്

advertisement
അമേരിക്കൻ സൈന്യം ഇറാനിൽ വലിയ രീതിയിലുള്ള സൈനിക നടപടികൾ ആരംഭിച്ചതായും ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ ഇറാനിൽ ആക്രമണങ്ങൾ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.ഇറാൻ ഒരു കാരണവശാലും ആണവായുധങ്ങൾ കൈവശം വെക്കാൻ പാടില്ലെന്നും, അമേരിക്കൻ സൈനിക ശക്തിയെ വെല്ലുവിളിക്കരുതെന്ന് ഈ ഭരണകൂടം പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News18
News18
advertisement

ഇറാന്റെ മിസൈലുകളും മിസൈൽ വ്യവസായവും പൂർണ്ണമായും തകർക്കുമെന്നും അവരുടെ നാവികസേനയെ നാമാവശേഷമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ആയുധം താഴെവെച്ചാൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കി മാന്യമായ പരിഗണന നൽകുമെന്നും അല്ലാത്തപക്ഷം മരണം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പകൽസമയത്ത് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് നഗരമധ്യത്തിൽ വലിയ രീതിയിൽ പുക ഉയർന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ആദ്യ ആക്രമണം ഉണ്ടായത്. ഖമേനിയുടെ ഓഫീസിന് സമീപം സ്ഫോടനം നടന്നതായി സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. എന്നാൽ 86 വയസ്സുകാരനായ ഖമേനി ആ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

advertisement

ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് പുതിയൊരു കരാറിൽ ഒപ്പിടാൻ സമ്മർദ്ദം ചെലുത്തുന്നതിനായി അമേരിക്ക ഈ മേഖലയിൽ വലിയ രീതിയിലുള്ള യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ചിരുന്നു. ടെഹ്‌റാനിൽ സ്ഫോടനങ്ങൾ തുടരുന്നതിനിടെ ഖമേനിയുടെ വസതിയിലേക്കുള്ള റോഡുകൾ അധികൃതർ അടച്ചു. അയൽരാജ്യമായ ഇറാഖും തങ്ങളുടെ വ്യോമപാത അടച്ചിട്ടുണ്ട്. ഇറാന്റെ സൈന്യം, സർക്കാർ സ്ഥാപനങ്ങൾ, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തിനകത്തെ പ്രതിഷേധങ്ങൾ കാരണം ഇറാൻ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യം ആണവ കരാറിനായി ഉപയോഗിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. യുദ്ധം ഒഴിവാക്കാൻ ഇറാൻ ആഗ്രഹിച്ചിരുന്നെങ്കിലും, യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യാനോ മിസൈൽ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനോ അവർ തയ്യാറായിരുന്നില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭീഷണികൾ ഒഴിവാക്കാനാണ് ഈ ആക്രമണമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രതികരിച്ചു. ആക്രമണത്തെത്തുടർന്ന് ഇസ്രായേലിലെ ആശുപത്രികളിൽ അടിയന്തര പ്രോട്ടോക്കോൾ നടപ്പിലാക്കുകയും രോഗികളെയും ശസ്ത്രക്രിയകളെയും ഭൂഗർഭ സൗകര്യങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഇസ്രായേലിൽ ഉടനീളം സൈറണുകൾ മുഴങ്ങുകയും വ്യോമപാത അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ തിരിച്ചടിച്ചേക്കാവുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി. അതേസമയം ഇറാൻ തങ്ങളുടെ വ്യോമപാത അടയ്ക്കുകയും മൊബൈൽ ഫോൺ സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല': ഇറാന്റെ മിസൈലുകൾ നശിപ്പിക്കുമെന്നും നാവികസേനയെ തകർക്കുമെന്നും ട്രംപ്
Open in App
Home
Video
Impact Shorts
Web Stories