TRENDING:

മോസ്കോയില്‍ സംഗീതനിശക്കിടെ ഭീകരാക്രമണം; ഉത്തരവാദിത്വം ISIS ഏറ്റെടുത്തു; അപലപിച്ച് പ്രധാനമന്ത്രി മോദി

Last Updated:

മുഖംമൂടി ധാരികളായ ഭീകരരുടെ വെടിവെയ്പ്പില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ സംഗീതനിശക്കിടെ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മുഖംമൂടി ധാരികളായ ഭീകരരുടെ വെടിവെയ്പ്പില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
advertisement

“മോസ്‌കോയിലെ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. ദുഃഖത്തിൻ്റെ ഈ വേളയിൽ റഷ്യൻ  സർക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു, ”പ്രധാനമന്ത്രി മോദി  എക്‌സിൽ കുറിച്ചു. ഇന്ത്യയ്‌ക്കൊപ്പം ഇറാൻ, യുഎസ്, യുഎൻ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു.

അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു എന്നാണ് വിവരം. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ രണ്ട് സ്‌ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തീപിടിച്ച് ഹാളിന്‌‍‍റെ മേല്‍ക്കൂര നിലംപൊത്തി. വെടിവയ്പ്പിനെത്തുടർന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലുംപ്പെട്ടാണ് ചിലർ മരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവം ഭീകരാക്രമണമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
മോസ്കോയില്‍ സംഗീതനിശക്കിടെ ഭീകരാക്രമണം; ഉത്തരവാദിത്വം ISIS ഏറ്റെടുത്തു; അപലപിച്ച് പ്രധാനമന്ത്രി മോദി
Open in App
Home
Video
Impact Shorts
Web Stories