കാർ, ഹോട്ടൽമുറി, സുരക്ഷക്ക് പൊലീസ്; ശബരിമലയിലെത്തുന്ന തൃപ്തിയുടെ ആവശ്യങ്ങൾ ഇങ്ങനെ
'കശ്മീർ ഇന്ത്യക്കും കൊടുക്കരുത്. കശ്മീരില്‍ ആളുകള്‍ മരിക്കുകയാണ്. ഇത് സങ്കടകരമായ കാര്യമാണ്. കശ്മീരിനെ ഒരു സ്വതന്ത്രരാജ്യമാകാൻ അനുവദിക്കണം'- അഫ്രീദി പറഞ്ഞു. പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐ.യാണ് കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളെ സ്പോൺസർ ചെയ്യുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നതിനിടേയാണ് അഫ്രീദിയുടെ അഭിപ്രായപ്രകടനം വന്നിരിക്കുന്നത്.
ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി
advertisement
ഇതാദ്യമായല്ല അഫ്രീദി കശ്മീര്‍ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തി വിവാദത്തിന് തിരികൊളുത്തുന്നത്. കശ്മീരില്‍ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഭരണകൂടം അടിച്ചമര്‍ത്തുന്നത് ആശങ്കാജനകമാണെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ അഫ്രീദി പറഞ്ഞിരുന്നു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു.
രാജ്യത്തെ ഒന്നായി കൊണ്ടുപോകുന്നതിനും വിഘടനവാദികളിൽ നിന്ന് സുരക്ഷ ഒരുക്കുന്നതിലും പാകിസ്താൻ പരാജയപ്പെട്ടുവെന്നും അഫ്രീദി പറഞ്ഞു. കശ്മീരിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് നിരവധി ആരാധകരുണ്ടെന്ന 2016ലെ അഫ്രീദിയുടെ പരാമർശവും വിവാദമായിരുന്നു.