ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

Last Updated:
ന്യൂഡൽഹി: ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജനുവരി 22വരെ കാത്തിരിക്കാൻ ഹർജിക്കാരനോട് സുപ്രീംകോടതി പറഞ്ഞു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട്  ഷൈലജ വിജയനാണ്അ ഭിഭാഷകനായ മാത്യു നെടുമ്പാറ വഴി കോടതിയെ സമീപിച്ചത്.
ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള അമ്പതു റിവ്യൂ ഹർജികളും നാല് റിട്ട് ഹർജികളും ജനുവരി 22നു തുറന്ന കോടതിയിൽ വാദം കേൾക്കാൾ സുപ്രീംകോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.  നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നു കോടതി ഇന്നത്തെ വിധിയിൽ എടുത്തു പറഞ്ഞിരുന്നു.
ശങ്കര്‍ദാസിനെ പുറത്താക്കണമെന്ന പ്രയാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
നാലുവരി വിധിന്യായമാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി പുറത്തിറക്കിയത്. 'എല്ലാ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ അനുയോജ്യമായ ബെഞ്ചിൽ വാദം കേൾക്കും. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും സംസ്ഥാന സർക്കാരും കക്ഷികളായ കേസിൽ 2018 സെപ്റ്റംബർ 28ൽ പുറപ്പെടുവിച്ച കോടതി വിധിക്ക് സ്റ്റേ ഉണ്ടായിരിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നു'.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി
Next Article
advertisement
ദേശീയപാതയോരത്ത് ബസ് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ദേശീയപാതയോരത്ത് ബസ് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • തൃശൂരിൽ ബസ് നിർത്തി ഇറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

  • പാലിയേക്കര ടോൾപ്ലാസിന് സമീപം ബസ് നിർത്തിയ ശേഷം ഡ്രൈവർ അപ്രത്യക്ഷമായതോടെ തിരച്ചിൽ നടത്തി.

  • യാത്രക്കാരെ കണ്ടക്ടർ മറ്റൊരു ബസിൽ കയറ്റിവിട്ടതിനു ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

View All
advertisement