മോർഗൻ സ്റ്റാൻലി വഴി പ്രവർത്തിക്കുന്ന ബ്രോക്കർ ഫെബ്രുവരിയിൽ ബ്ലാക്ക്‌റോക്കിനെ സമീപിച്ചതായാണ് വിവരം. ആഗോള പ്രതിരോധ-സുരക്ഷാ ചിലവുകൾ വർധിക്കുമ്പോൾ ലാഭം ലഭിക്കാൻ സാധ്യതയുള്ള കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 'ഡിഫൻസ് ഇൻഡസ്ട്രിയൽ ആക്റ്റീവ് ഇടിഎഫ്' എന്ന ഫണ്ടിൽ നിക്ഷേപിക്കാനായിരുന്നു നീക്കം. ഉപഭോക്താവിന്റെ ഉന്നത പദവി കാരണം ബ്ലാക്ക്‌റോക്കിനുള്ളിൽ തന്നെ ഈ അന്വേഷണം പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ പെന്റഗൺ വക്താവ് ഷോൺ പാർനെൽ ഈ ആരോപണങ്ങൾ നിഷേധിച്ചു. റിപ്പോർട്ട് "പൂർണമായും തെറ്റും കെട്ടിച്ചമച്ചതുമാണ്" എന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച അദ്ദേഹം, വാർത്ത പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
advertisement
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ഓഹരികളിൽ താല്പര്യമുള്ള ഒരു പ്രമുഖ വ്യക്തിക്ക് വേണ്ടിയാണ് ബ്രോക്കർ സമീപിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ആ സമയത്ത് മോർഗൻ സ്റ്റാൻലിയുടെ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമിൽ ഈ പ്രത്യേക ഫണ്ട് ലഭ്യമാകാതിരുന്നതിനാൽ നിക്ഷേപം നടന്നില്ല. പകരമായി മറ്റ് പ്രതിരോധ നിക്ഷേപങ്ങൾ നടത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഏകദേശം 3.2 ബില്യൺ ഡോളർ ആസ്തിയുള്ള ബ്ലാക്ക്‌റോക്കിന്റെ ഈ ഡിഫൻസ് ഫണ്ട്, ലോക്ഹീഡ് മാർട്ടിൻ, നോർത്ത്റോപ്പ് ഗ്രമ്മൻ തുടങ്ങിയ പ്രമുഖ യുഎസ് പ്രതിരോധ കരാർ കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. യുഎസ് പ്രതിരോധ മന്ത്രാലയവുമായി വലിയ വാണിജ്യ ബന്ധമുള്ള കമ്പനികളാണിവ.
ഹെഗ്‌സെത്തിന്റെ അറിവോടെയാണോ ബ്രോക്കർ ഈ അന്വേഷണം നടത്തിയത് എന്ന കാര്യത്തിൽ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ വ്യക്തതയില്ല. ട്രംപ് ഭരണകൂടത്തിന്റെ നിർണായക തീരുമാനങ്ങൾക്ക് മുൻപ് സാമ്പത്തിക വിപണിയിൽ നടക്കുന്ന ഇടപാടുകൾ നിലവിൽ വലിയ നിരീക്ഷണത്തിലാണ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾക്ക് തൊട്ടുമുൻപ് പ്രതിരോധ മേഖലയിലെ ഇത്തരം നിക്ഷേപ നീക്കങ്ങൾ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.
Summary: A report by the Financial Times has sparked controversy by alleging that a broker representing US Defense Secretary Pete Hegseth explored a multimillion-dollar investment in a defense-focused fund shortly before the US-Israeli military strikes on Iran. Citing sources familiar with the matter, the report claims a broker from Morgan Stanley contacted BlackRock in February to discuss an allocation to the Defense Industrials Active ETF (IDEF). This fund tracks major contractors like Lockheed Martin and Northrop Grumman, which benefit from increased military spending.
