ദോഹയിലെ ഹമാസിൻ്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ല. സന്ധിയിലും ബന്ദി ഉടമ്പടിയിലുമുള്ള ഏറ്റവും പുതിയ അഭ്യർത്ഥന ഫലസ്തീനിയൻ തീവ്രവാദി സംഘം നിരസിച്ച പശ്ചാത്തലത്തിൽ രാജ്യം വിടണമെന്ന് യുഎസ് ഖത്തറിനെ അറിയിച്ചതായി ഒരു മുതിർന്ന ഭരണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്നും. ആഴ്ചകൾക്ക് മുമ്പ് മറ്റൊരു ബന്ദി മോചന നിർദ്ദേശം ഹമാസ് നിരസിച്ചതിനെ തുടർന്നാണ് ഞങ്ങൾ ഇക്കാര്യം ഖത്തറിനോട് വ്യക്തമാക്കിയതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷം ഒഴിവാക്കാനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. ഒക്‌ടോബർ മധ്യത്തിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ പദ്ധതി നിരസിച്ചിരുന്നു.
advertisement