പല സാധ്യതകളും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ഉറവിടം സംബന്ധിച്ച് അവര്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. അനധികൃത മയക്കുമരുന്ന ഉത്പാദന ലാബുകളിലെ ഡ്രെയിനേജ് വഴിയോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസര്‍ജ്യങ്ങള്‍ അടങ്ങിയ സംസ്‌കരിക്കാത്ത മലിനജലത്തില്‍ നിന്നോ മയക്കുമരുന്ന് സമുദ്ര ആവാസവ്യവസ്ഥയില്‍ പ്രവേശിച്ചിരിക്കാമെന്ന് കരുതുന്നു. മയക്കുമരുന്ന് കള്ളക്കടത്തുകാരില്‍ നിന്ന് നഷ്ടപ്പെട്ടതോ കടലില്‍ തള്ളിയതോ ആയ കൊക്കെയ്‌നില്‍ നിന്ന് സ്രാവുകള്‍ അത് ഭക്ഷിച്ചിരിക്കാമെന്നും ഗവേഷകര്‍ പറഞ്ഞു.
''സ്രാവുകള്‍ വലിയ തോതില്‍ കൊക്കെയ്ന്‍ അകത്താക്കിയെന്നാണ് പരിശോധന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കൊക്കെയ്ന്‍ തലച്ചോറിനെയാണ് ലക്ഷ്യം വയ്ക്കുന്നത്. കൊക്കെയ്ൻ മറ്റു മൃഗങ്ങളില്‍ ഹൈപ്പര്‍ ആക്ടീവ്, ക്രമരഹിതമായ പെരുമാറ്റം എന്നിവയ്‌ക്കെല്ലാം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. മയക്കുമരുന്ന് സ്രാവുകളുടെ സ്വഭാവത്തെയും ആരോഗ്യത്തെയും എത്രത്തോളും ബാധിക്കുന്നത് സംബന്ധിച്ച് അനിശ്വിതത്വം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഇത് ഹാനികരമാണെന്നാണ് കരുതുന്നത്,'' ഇക്കോടോക്‌സിക്കോളജിസ്റ്റായ ഡോ. എന്‍ റിക്കോ മെന്‍ഡെസ് സാഗിയോറോ പറഞ്ഞു.
advertisement
പഠനവിധേയമാക്കിയ സ്രാവുകളുടെ 92 ശതമാനം പേശീ സാമ്പിളുകളിലും 23 ശതമാനം കരളിന്റെ സാംപിളുകളിലും കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തി. മയക്കുമരുന്ന് ഉള്ളിലെത്തിയ ശേഷം സ്രാവുകളുടെ സ്വഭാവത്തിലും ശരീരശാസ്ത്രത്തിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൊക്കെയ്ന്‍ സ്രാവുകളെ കൂടുതല്‍ ആക്രമണോത്സുകമാക്കുന്നുമെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും, മയക്കുമരുന്നിന്റെ സാന്നിധ്യം അവരുടെ കാഴ്ചശക്തിയെ തകരാറിലാക്കുകയും വേട്ടയാടാനുള്ള കഴിവ് നശിപ്പിക്കുകയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യും.