ഒരു സൈനികനും ആയുധധാരിയായ ഒരു സാധാരണക്കാരനുമാണ് രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ചു കൊന്നത്. വെടിവെപ്പു നടത്തിയവർ വെസ്റ്റ് ബാങ്ക് പലസ്തീനികളാണെന്നും അവർ റാമല്ല പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നുള്ളവരായി കരുതപ്പെടുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.വെടിവെയ്പ്പിൽ പരിക്കേറ്റ അഞ്ച് പേരെ ജറുസലേമിലെ ആശുപത്രികളിലേക്ക് മാറ്റുകയും പരിക്കേറ്റ മറ്റ് നിരവധി പേർക്ക് അടിയന്തര ചികിത്സാ സഹായം നൽകുകയും ചെയ്തു.ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ സ്ഥാപന മേധാവികളുമായി സ്ഥിതിഗതികൾ വിലയിരുത്തി. ആക്രമണത്തിന് മറുപടിയായി പ്രതിരോധം ശക്തമാക്കുന്നതിനായി സമീപത്തുള്ള വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയുടെ പ്രാന്തപ്രദേശങ്ങളിലുള്ള പലസ്തീൻ ഗ്രാമങ്ങൾ വളയുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
advertisement
അതേസമയം, ജറുസലേമിലെ ആക്രമണത്തെ ഹമാസ് വീരോചിതമായ ഓപ്പറേഷൻ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തില്ല എന്ന് ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. അധിനിവേശത്തിന്റെ കുറ്റകൃത്യങ്ങൾക്കും ഗാസയിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തുന്ന ഉന്മൂലന യുദ്ധത്തിനുമുള്ള സ്വാഭാവിക പ്രതികരണമാണ് ഈ ഓപ്പറേഷൻ എന്നും ഹമാസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.