"നമ്മൾ വിയറ്റ്നാമിൽ നിന്നോ ശ്രീലങ്കയിൽ നിന്നോ യുവതികളെ 'ഇറക്കുമതി' ചെയ്യണം, അങ്ങനെ ഗ്രാമപ്രദേശങ്ങളിലെ യുവാക്കൾക്ക് അവരെ വിവാഹം കഴിക്കാം," എന്നായിരുന്നു മേയറുടെ വാക്കുകൾ. സ്ത്രീകളെ ഒരു വസ്തുവായി കാണുന്ന ഈ പ്രയോഗത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
ദക്ഷിണ കൊറിയൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മേയർക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. കൂടാതെ, വിയറ്റ്നാം എംബസി ഔദ്യോഗികമായി പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധം ശക്തമായതോടെ, ജിൻഡോ കൗണ്ടി ഉൾപ്പെടുന്ന സൗത്ത് ജിയോള പ്രവിശ്യാ സർക്കാർ മാപ്പപേക്ഷയുമായി രംഗത്തെത്തി. "മേയറുടെ അനുചിതമായ പരാമർശത്തിൽ ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു. ഇത് സ്ത്രീകളെയും വിയറ്റ്നാം ജനതയെയും വേദനിപ്പിച്ചു," എന്ന് പ്രവിശ്യാ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. 'ഇറക്കുമതി' എന്ന വാക്കിന്റെ ഉപയോഗം മനുഷ്യന്റെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും ഒരു സാഹചര്യത്തിലും അത്തരം ഭാഷയെ ന്യായീകരിക്കാനാവില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.
advertisement
പിന്നീട് മേയർ കിം ഹീ-സൂവും മാപ്പ് പറഞ്ഞു. സ്ത്രീകളെയോ വിദേശ പൗരന്മാരെയോ അപമാനിക്കണമെന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും, വാർധക്യത്തിലേക്ക് നീങ്ങുന്ന ഗ്രാമങ്ങളിലെയും മത്സ്യബന്ധന മേഖലകളിലെയും തൊഴിൽക്ഷാമം ചർച്ച ചെയ്യാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ഉയർന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയും കാരണം യുവതലമുറ വിവാഹവും കുട്ടികളും വേണ്ടെന്ന് വെക്കുന്നതാണ് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി.
Summary: A local mayor in South Korea, Kim Hee-soo, sparked international outrage after suggesting that young women from Vietnam and Sri Lanka should be "imported" to marry men in rural areas to combat the country's declining birth rate. The remark was heavily condemned for objectifying women and treating them as commodities, leading to a formal complaint from the Vietnamese embassy.
