TRENDING:

ഇന്ത്യക്കാർക്ക് തിരിച്ചടിയാകും; ട്രംപ് എച്ച്-1ബി വിസ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി

Last Updated:

ഔദ്യോഗിക കണക്കുകൾ പ്രകാരം എച്ച്-1ബി വിസ ലഭിക്കുന്നവരിൽ 71% ഇന്ത്യക്കാരാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിം​ഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസയ്ക്ക് 100,000 ഡോളർ വാർഷിക അപേക്ഷാ ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചു. എച്ച്-1ബി വിസ ലഭിക്കുന്ന ഇന്ത്യൻ തൊഴിലാളികളെ ഇത് ഏറ്റവും കൂടുതൽ കാര്യമായി ബാധിക്കും.
News18
News18
advertisement

“എച്ച്-1ബി വിസകൾക്ക് വർഷംതോറും 100,000 ഡോളർ നൽകേണ്ടി വരും. വലിയ കമ്പനികളെല്ലാം ഈ മാറ്റത്തിന് തയ്യാറാണെന്നും അവരുമായി സംസാരിച്ചു.”- എന്നാണ് പുതിയ എച്ച്-1ബി വിസ ഫീസിനെക്കുറിച്ച് യു എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് പറഞ്ഞത്. ഈ നയത്തിന്റെ പ്രധാന ലക്ഷ്യം യു.എസ്. ബിരുദധാരികൾക്ക് മുൻഗണന നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാറ്റത്തെ സാങ്കേതിക മേഖല പിന്തുണയ്ക്കുമെന്നും പുതിയ വിസ ഫീസിൽ അവർക്ക് സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. പ്രമുഖ ടെക് കമ്പനികളായ ആമസോൺ, ആപ്പിൾ, ഗൂഗിൾ, മെറ്റ എന്നിവയുടെ പ്രതിനിധികൾ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

advertisement

ഇന്ത്യക്കാരെ ബാധിക്കുന്നതെങ്ങനെ?

1990-ൽ നിലവിൽ വന്ന എച്ച്-1ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ പരിഷ്കരണങ്ങളിലൊന്നാണിത്. നിലവിൽ എച്ച്-1ബി അപേക്ഷകർക്ക് വളരെ കുറഞ്ഞ ഫീസ് മാത്രമാണുള്ളത്. ഇത് സാധാരണയായി കമ്പനികളാണ് നൽകുന്നത്. യു.എസ് സാങ്കേതിക കമ്പനികൾ സയൻസ്, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്ര മേഖലകളിലെ ഒഴിവുകൾ നികത്താൻ ഉപയോഗിക്കുന്ന എച്ച്-1ബി വിസ സംവിധാനം അമേരിക്കൻ വേതനങ്ങളെ കുറയ്ക്കുന്നുവെന്ന് ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും നേരത്തെയും വിമർശിച്ചിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, എച്ച്-1ബി വിസ ലഭിക്കുന്നവരിൽ 71% ഇന്ത്യക്കാരാണ്. 11.7% ചൈനക്കാരും. എച്ച്-1ബി വിസകൾക്ക് സാധാരണയായി മൂന്ന് മുതൽ ആറ് വർഷം വരെ കാലാവധിയുണ്ട്.

advertisement

യു.എസ് ഓരോ വർഷവും 85,000 എച്ച്-1ബി വിസകളാണ് ലോട്ടറി സംവിധാനത്തിലൂടെ അനുവദിക്കുന്നത്. ഈ വർഷം ആമസോണിനാണ് ഏറ്റവും കൂടുതൽ വിസകൾ ലഭിച്ചത്. 10,000-ത്തിലധികം വിസകളാണ് ലഭിച്ചത് . തൊട്ടുപിന്നിൽ ടാറ്റ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ എന്നിവയുണ്ട്. കാലിഫോർണിയയിലാണ് എച്ച്-1ബി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ളതെന്ന് യു.എസ്.സി.ഐ.എസ്. റിപ്പോർട്ട് ചെയ്യുന്നു.

കമ്പനികൾ, യു.എസ്. പൗരന്മാരായ ഉദ്യോഗാർത്ഥികളെ ഒഴിവാക്കി, വേതനം കുറയ്ക്കാൻ വിദേശ തൊഴിലാളികളെ ഉപയോഗിക്കുന്നുവെന്ന് എച്ച്-1ബി സംവിധാനത്തിന്റെ ചില എതിരാളികൾ ആരോപിക്കുന്നു. ഇത് ടെക് മേഖലയിലും തൊഴിൽ വിപണിയിലും വലിയ തർക്കങ്ങൾക്ക് കാരണമാകുന്നു.

advertisement

നിയമപരമായ ചോദ്യങ്ങൾ

പുതിയ എച്ച്-1ബി ഫീസ് നിയമപരമാണോ എന്ന് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിലിന്റെ പോളിസി ഡയറക്ടറായ ആരോൺ റെയ്‌ച്‌ലിൻ-മെൽനിക് ചോദ്യം ചെയ്യുന്നു. ഒരു അപേക്ഷയുടെ ചിലവ് തിരിച്ചുപിടിക്കാൻ മാത്രമാണ് ഫീസ് നിശ്ചയിക്കാൻ കോൺഗ്രസ് സർക്കാരിന് അധികാരം നൽകിയിട്ടുള്ളൂവെന്ന് അദ്ദേഹം ബ്ലൂസ്കൈയിൽ കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിയമപരമായ കുടിയേറ്റത്തിൽ നിന്ന് വരുമാനം വർദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഈ നിർദേശം. കഴിഞ്ഞ മാസം വിനോദസഞ്ചാര ബിസിനസ് വിസകൾക്ക് 15,000 ഡോളർ വരെ ബോണ്ട് ആവശ്യപ്പെടുന്ന ഒരു പൈലറ്റ് പ്രോഗ്രാമും യു.എസ് അവതരിപ്പിച്ചിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരാൻ സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കായിട്ടാണ് ഈ നടപടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യക്കാർക്ക് തിരിച്ചടിയാകും; ട്രംപ് എച്ച്-1ബി വിസ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി
Open in App
Home
Video
Impact Shorts
Web Stories