2024ലും ഇയാള്‍ സമാനമായ രീതിയില്‍ മാര്‍ എ ലാഗോയിലേക്ക് അതിക്രമിച്ചു കയറിയിട്ടുണ്ടെന്ന് യുഎസ് സീക്രട്ട് ഏജന്‍സി വക്താവ് പറഞ്ഞു. ഇന്നലെയാണ് ടെക്സസ് സ്വദേശിയായ റെയസ് വസതിയിലേക്ക് അതിക്രമിച്ചുകയറിയതും അറസ്റ്റിലായതും. അര്‍ധരാത്രിയോടെയാണ് റെയസ് യുഎസ് സീക്രട്ട് ഏജന്റ്സിന്റെ പിടിയിലാകുന്നത്.
മതില്‍ ചാടിക്കടന്ന് ട്രംപുമായി ചര്‍ച്ച നടത്തിയ ശേഷം കൊച്ചുമകളുമായുള്ള വിവാഹത്തെക്കുറിച്ചും സംസാരിക്കാമെന്ന് കരുതിയാണ് വീടിന്റെ മതില്‍ ചാടിയതെന്നും റെയസ് പറയുന്നു. ഡോണൾഡ് ട്രംപ് ജൂനിയറിന്റേയും വനേസ ട്രംപിന്റേയും മകളാണ് കായ്. സംഭവം നടക്കുമ്പോള്‍ പ്രസിഡന്റ് ട്രംപ് വാഷിങ്ടണ്‍ ഡിസിയിലായിരുന്നു.
advertisement
മാര്‍ എ ലാഗോയിലേക്ക് ആളുകള്‍ അതിക്രമിച്ചുകടന്ന സംഭവങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീടിന്റെ സുരക്ഷയും വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനെ മറികടന്നാണ് യുവാവ് സാഹസത്തന് മുതിർന്നത്.