1975ൽ തലേക്കെട്ടും തൊപ്പിയുമില്ലാതെ മലയാളത്തിന്റെ പ്രിയ സംവിധായകർ; അപൂർവ ചിത്രത്തിലെ മുഖങ്ങൾ ആരെല്ലാം
- Published by:user_57
- news18-malayalam
Last Updated:
അന്ന് ഒരാൾ മറ്റൊരാളെ ഇന്റർവ്യൂ ചെയ്യാൻ വന്നു. പിൽക്കാലത്ത് രണ്ടുപേരും മലയാള സിനിമയിലെ മികച്ച സംവിധായകരായി
advertisement
1/6

മെഡിസിന് ലഭിച്ച സീറ്റ് വേണ്ടെന്നു വച്ച്, അച്ഛന്റെ പിണക്കത്തിന് കാരണമായി മാധ്യമപ്രവർത്തനവും, അതിനു ശേഷം സിനിമയും തിരഞ്ഞെടുത്ത മകൻ. സിനിമാ മാസികയിലെ ജോലി തിരഞ്ഞെടുത്തത് തന്നെ സിനിമ എന്ന സ്വപ്നം മുന്നിൽക്കണ്ട് മാത്രം. ഈ ചിത്രം പകർത്തിയ വർഷം 1975. ഈ രണ്ടുപേരും മലയാള ചലച്ചിത്ര സംവിധായകരാണ്. പിൽക്കാലത്ത് അവരുടെ സിനിമയും കഥാപാത്രങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തു
advertisement
2/6
എന്നാൽ മുകളിൽ കണ്ട ചിത്രം പകർത്തുമ്പോൾ ഇവർ രണ്ടുപേരും പ്രശസ്തിയുടെ കൊടുമുടി കയറിയിട്ടില്ല. ഒരാൾ സിനിമാ സംവിധാനം തുടങ്ങി എന്ന് മാത്രം. മറ്റെയാൾ അഭിമുഖം എടുക്കാൻ വന്നതും. ക്യാമറ ഒരു വലിയ ആഡംബരമായിരുന്ന നാളുകളിൽ ഇങ്ങനെയൊരു ചിത്രം പകർത്താനും അത് സൂക്ഷിക്കാനും ഭാഗ്യം ലഭിച്ചയാളുടെ പക്കലാണ് ഈ ചിത്രമുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/6
ആ രണ്ട് സംവിധായകരെയും മലയാളി പ്രേക്ഷകർ ഓർക്കുന്നത് ഒരു തലേക്കെട്ടും തൊപ്പിയും കണ്ടാണ്. അതായിരുന്നു അവരുടെ മുഖമുദ്ര. ഒരാൾ പിൽക്കാലത്ത് തലേക്കെട്ട് ഉപേക്ഷിച്ചെങ്കിലും, മറ്റെയാൾ മരണം വരെയും തൊപ്പിയണിഞ്ഞ ലുക്കിലാണ് എങ്ങും പ്രത്യക്ഷപ്പെട്ടത്
advertisement
4/6
തലയിൽക്കെട്ടുള്ളയാൾ ബാലചന്ദ്ര മേനോൻ എന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം. പിന്നെയും കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ബാലചന്ദ്ര മേനോന്റെ 'ഉത്രാട രാത്രി' എന്ന ആദ്യ ചിത്രം പുറത്തിറങ്ങുന്നത്
advertisement
5/6
എന്നാൽ, ബാലചന്ദ്ര മേനോൻ അഭിമുഖം ചെയ്ത വ്യക്തി സംവിധായകൻ ഐ.വി. ശശിയാണ്. 'ഉത്സവം' മാത്രമാണ് അന്ന് ശശിയെ രേഖപ്പെടുത്താൻ ആകെയുണ്ടായിരുന്ന ചിത്രം. എ.ടി. ഉമ്മർ, വിൻസെന്റ്, ശ്രീവിദ്യ തുടങ്ങിയവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ
advertisement
6/6
ഐ.വി. ശശിയും സീമയും അവരുടെ വിവാഹവേളയിൽ
മലയാളം വാർത്തകൾ/Photogallery/Buzz/
1975ൽ തലേക്കെട്ടും തൊപ്പിയുമില്ലാതെ മലയാളത്തിന്റെ പ്രിയ സംവിധായകർ; അപൂർവ ചിത്രത്തിലെ മുഖങ്ങൾ ആരെല്ലാം