TRENDING:

വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്‌' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം

Last Updated:
ഫെബ്രുവരി 15ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ്‌ക ശർമ-വിരാട് കോഹ്‌ലി ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.
advertisement
1/6
വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്‌' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം
ഈ അടുത്താണ് താരദമ്പതികളായ അനുഷ്‌ക ശർമയ്ക്കും വിരാട് കോഹ്‌ലിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഫെബ്രുവരി 15ന് കുഞ്ഞ് പിറന്നു എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വിവരം.
advertisement
2/6
ഏറെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ് അക്കായ് എന്ന് പേരിട്ട വാമികയുടെ ചെറിയ സഹോദരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എല്ലാവരേയും സന്തോഷത്തോടെ അറിയിക്കുന്നു!” വിരാടും അനുഷ്കയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്റിലെ വരികളാണിത്.
advertisement
3/6
ഇതിനു പിന്നാലെ കുഞ്ഞ് പിറന്നത് ലണ്ടനിലാണെന്നും അതിനാൽ ഇന്ത്യൻ പൗരത്വമാണോ ബ്രിട്ടിഷ് പൗരത്വമാണോ തിരഞ്ഞെടുക്കുക എന്ന തരത്തിൽ വ്യാപക ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
advertisement
4/6
ഫെബ്രുവരി 15ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ്‌ക ശർമ-വിരാട് കോഹ്‌ലി ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ബ്രിട്ടനിൽ ജനിച്ചതിനാൽ കോഹ്‌ലിയുടെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
advertisement
5/6
എന്നാൽ ബ്രിട്ടനിൽ ജനിച്ചതുകൊണ്ട് മാത്രം പൗരത്വം ലഭിക്കില്ലെന്നാണ് സംശയങ്ങൾക്ക് വിരാമമിട്ട് സ്പോർട്‌സ് ട്രാക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കിൽ കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും ബ്രിട്ടീഷ്‌ പൗരത്വം ഉണ്ടായിരിക്കണം.
advertisement
6/6
വിരാട് - അനുഷ്ക ദമ്പതികളുടെ കാര്യത്തിൽ 'അകായ്‌'യുടെ ജനനം ബ്രിട്ടനിലാണെങ്കിൽ കൂടി ബ്രിട്ടീഷ് പൗരത്വം ലഭിക്കില്ല. ഇരുവർക്കും ബ്രിട്ടനിൽ സ്വത്ത് വകകളുണ്ടെങ്കിലും മക്കൾ ബ്രിട്ടീഷ് പൗരത്വത്തിന് അർഹരല്ല. അതേസമയം, യുകെ പാസ്‌പോർട്ട് ലഭിക്കും.
മലയാളം വാർത്തകൾ/Photogallery/Buzz/
വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്‌' ബ്രിട്ടീഷ് പൗരനോ? സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories