അച്ഛൻ സിനിമാ നടനായി; അറിയാതിരിക്കാൻ പൂജാ രാമചന്ദ്രൻ എന്ന കള്ളപ്പേരിൽ വളർന്ന താരപുത്രി
- Published by:meera_57
- news18-malayalam
Last Updated:
ആറ് വയസ് മാത്രം പ്രായമുള്ളപ്പോൾ പിതാവ് നായകനായി അഭിനയിച്ച ചിത്രത്തിലെ ഗായികയായാണ് മകളുടെ തുടക്കം
advertisement
1/8

അച്ഛൻ, അമ്മ, മക്കൾ സിനിമാ കുടുംബത്തിലെ അംഗമാവാൻ ഭാഗ്യം ലഭിച്ച ചിലരുണ്ട്. അവരിൽ ചിലരാകട്ടെ, തങ്ങളുടെ പ്രശസ്തിയും മറ്റും നാലുപേർ അറിയുന്നതിൽ വിമുഖതയുള്ളവരാകും. മലയാള സിനിമയിലും അങ്ങനെ ചില താരങ്ങളെ നമ്മൾ കണ്ടിരിക്കും. ഇതിപ്പോൾ അച്ഛൻ സൂപ്പർ നടനായതിൽ, തന്നെ ആരും തിരിച്ചറിയരുത് എന്ന് കരുതി പേര് പോലും മാറ്റിപ്പറഞ്ഞ മകളാണ്. കാരണം യഥാർത്ഥ പേരിന്റെ അറ്റത്ത് അച്ഛന്റെ പേര് കൂടിയുണ്ട്. ആ താരപുത്രി ഇന്നൊരു നടിയാണ്. അവർക്ക് പ്രായം 40 വയസ് തികഞ്ഞിരിക്കുന്നു (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
2/8
<strong>ഗായികയായി സിനിമാ പ്രവേശം:</strong> നടൻ കമൽ ഹാസന്റെയും നടി സരികയുടെയും മൂത്ത മകളായാണ് ശ്രുതി ഹാസന്റെ ജനനം. ശ്രുതിയുടെ സിനിമാ പ്രവേശം ആരംഭിച്ചത് അഭിനയത്തിലൂടെ ആയിരുന്നില്ല. ശബ്ദത്തിലൂടെയായിരുന്നു തുടക്കം. വെറും ആറ് വയസ് മാത്രം പ്രായമുള്ളപ്പോൾ കമൽ ഹാസൻ നായകനായി അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിലെ ഗായികയായാണ് ശ്രുതിയുടെ തുടക്കം. പിന്നീടുള്ള സിനിമാ വഴികളിലെ യാത്രയ്ക്ക് ഇതൊരു മികച്ച തുടക്കമായി മാറി
advertisement
3/8
<strong>അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഹേ റാം :</strong> ശ്രുതിയുടെ ആദ്യ സിനിമ ലക്ക് (2009) എന്ന് കരുതുന്നവരുണ്ട്. പക്ഷേ അത് തമിഴ് ചിത്രമായ ഹേ റാം (2000) ആണ്. കമൽ ഹാസനായിരുന്നു ഈ സിനിമയുടെ സംവിധാനം. ബോളിവുഡ് അരങ്ങേറ്റത്തിനും വളരെ മുൻപ് തന്നെ തന്റെ അഭിനയ പാടവം തെളിയിക്കാൻ ശ്രുതി ഹാസന് കഴിഞ്ഞു
advertisement
4/8
<strong>പഠനം മനഃശാസ്ത്രത്തിൽ :</strong> സിനിമാ പ്രവേശത്തിന് മുൻപ് പഠനത്തിന് പ്രാധാന്യം നൽകാൻ ശ്രുതി മറന്നില്ല. മുംബൈയിലെ സെന്റ്. ആൻഡ്രൂസ് കോളേജിൽ നിന്നും ശ്രുതി മനഃശാസ്ത്രത്തിൽ ബിരുദം നേടി. മനുഷ്യ മനസിനെയും സ്വഭാവത്തെയും ആഴത്തിൽ മനസിലാക്കാൻ ശ്രുതിക്ക് ഈ പഠനം ഉപകരിച്ചു
advertisement
5/8
<strong>സ്‌കൂളിൽ വ്യാജ പേര്:</strong> സ്വകാര്യത സംരക്ഷിക്കാൻ ആഗ്രഹിച്ച ശ്രുതി ഹാസൻ സ്‌കൂളിൽ പൂജാ രാമചന്ദ്രൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സൂപ്പർ നടന്റെ മകളായിട്ടു പോലും ആ പ്രശസ്തി തന്നെ ബാധിക്കരുത് എന്ന തീരുമാനമായിരുന്നു ഇങ്ങനെയൊരു നടപടിക്ക് പിന്നിൽ
advertisement
6/8
<strong>ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം :</strong> അഭിനയത്തിനും സംഗീതത്തിനും പുറമേ, കുച്ചിപ്പുടി കലാകാരി കൂടിയാണ് ശ്രുതി ഹാസൻ. ഒന്നിലേറെ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രതിഭയുടെ പിൻബലമുള്ള ശ്രുതി ഹാസൻ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച കഴിവുകളുള്ള നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു
advertisement
7/8
<strong>സ്വന്തം മ്യൂസിക് ആൽബം പുറത്തിറക്കി :</strong> 2010ൽ 'ദി അദർ സൈഡ്' എന്ന സ്വതന്ത്ര സംഗീത ആൽബം ശ്രുതി റിലീസ് ചെയ്തു. ഗായിക, ഗാനരചയിതാവ് തുടങ്ങിയ നിലകളിൽ ശ്രുതിയുടെ പാടവത്തിന് തെളിവായി മാറി ഈ ആൽബം. പിന്നണിഗാന രംഗത്തു മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല തന്റെ കഴിവ് എന്നതിന് ശ്രുതി നൽകിയ മറുപടി കൂടിയായിരുന്നു ഇത്. ഓൾട്ടർനേറ്റിവ് റോക്കിലെ തന്റെ അഭിരുചി തെളിയിച്ച ആൽബമായി 'ദി അദർ സൈഡ്' മാറി
advertisement
8/8
<strong>ഒന്നിലേറെ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യുന്ന ശ്രുതി:</strong> ശ്രുതി ഹാസന്റെ ഭാഷാ പാണ്ഡിത്യം പ്രശസ്തമാണ്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഉൾപ്പെടെ എട്ടു ഭാഷകൾ ശ്രുതി ഹാസന് അനായാസേന കൈകാര്യം ചെയ്യാൻ കഴിയും. വിവിധ ഭാഷകളിൽ മാറിമാറി അഭിനയിക്കാൻ ശ്രുതിക്ക് അവസരം ഒരുക്കുന്നത് അവരുടെ ഈ ഭാഷാ പ്രാവീണ്യമല്ലാതെ മറ്റൊന്നുമല്ല. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിൽ ശ്രുതി ഹാസൻ ഇതിനോടകം വേഷമിട്ടു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
അച്ഛൻ സിനിമാ നടനായി; അറിയാതിരിക്കാൻ പൂജാ രാമചന്ദ്രൻ എന്ന കള്ളപ്പേരിൽ വളർന്ന താരപുത്രി