advertisement

പരിശോധനയ്ക്ക് നിർത്താതെ പാഞ്ഞ കാർ പിടിച്ചു; പയ്യന്നൂരിൽ ലഹരി കടത്തിയ ദമ്പതികളക്കം മൂന്നു പേർ പിടിയിൽ

Last Updated:

പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു

News18
News18
പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിന് സമീപം നടന്ന പരിശോധനയിലാണ് പ്രതികൾ വലയിലായത്. കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ (41), ഭാര്യ ഐന (33), എടക്കാട് സ്വദേശി കെ. ഷാനിദ് (36) എന്നിവരെയാണ് പൊലീസ് സംഘം കീഴടക്കിയത്. ഇവരിൽ നിന്ന് 41 ഗ്രാം എംഡിഎംഎയും 241 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം കാറിനെ പിന്തുടരുകയും എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് തടയുകയുമായിരുന്നു. കാറിനുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ശേഖരം.
പയ്യന്നൂർ എസ്ഐ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് (DANSAF) അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത പൊലീസ്, ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് നൽകാനാണ് എത്തിച്ചതെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പരിശോധനയ്ക്ക് നിർത്താതെ പാഞ്ഞ കാർ പിടിച്ചു; പയ്യന്നൂരിൽ ലഹരി കടത്തിയ ദമ്പതികളക്കം മൂന്നു പേർ പിടിയിൽ
Next Article
advertisement
ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൻമാർ പറയണം;ആശയസംവാദത്തിന് BJP തയ്യാറെന്ന് മേയർ വി വി രാജേഷ് 
ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൻമാർ പറയണം;ആശയസംവാദത്തിന് BJP തയ്യാറെന്ന് മേയർ വി വി രാജേഷ് 
  • ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൾ വ്യക്തമാക്കണമെന്ന് മേയർ വി വി രാജേഷ് ആവശ്യപ്പെട്ടു

  • നഗരത്തിലെ കുടിവെള്ള ക്ഷാമം, മാലിന്യപ്രശ്നം, തെരുവ് നായ വന്ധീകരണം എന്നിവ ചർച്ചയാകണമെന്ന് മേയർ

  • ഇടതുപക്ഷം നടപ്പിലാക്കിയ വികസനങ്ങളെക്കുറിച്ച് ആശയസംവാദത്തിന് ബിജെപി തയ്യാറാണെന്ന് മേയർ വ്യക്തമാക്കി

View All
advertisement