'തമാശ' ആണോ? പിടിയിലായ സംവിധായകർ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പതിവായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ്

Last Updated:

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും സംവിധായകർ പിടിയിലായത്

News18
News18
കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും നാലഞ്ച് വർഷമായി പതിവായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് നടത്തിയ മിന്നൽ പരിശോധനയിൽ സംവിധായകന്‍ സമീര്‍ താഹിറിന്റെ ഉടമസ്ഥതിയിലുള്ള ഫ്ളാറ്റിൽ നിന്നാണ് ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയുമടക്കം മൂന്നപേരെ എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശേധന.ഇവർ സ്ഥിരമായി ഈ ഫ്ളാറ്റിൽ ലഹരി ഉപയോഗിക്കാൻ ഒത്തുകൂടാറുണ്ടെന്നാണ് എക്സൈിന് ലഭിച്ച വിവരം.
1.6 ഗ്രാം കഞ്ചാവാണ് സംവിധായകരില്‍നിന്ന് പിടികൂടിയത്. അളവില്‍ കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.ഇവർക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലിമ സുല്‍ത്താനയും ഭർത്താവും സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി വിതരണം ചെയ്തിരുന്നതായി നേരത്തെ എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും ഇവരുമായി ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.
ആലപ്പുഴ ജിംഖാന, തല്ലുമാല,ഉണ്ട, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'തമാശ' ആണോ? പിടിയിലായ സംവിധായകർ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പതിവായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement