'ചുരുളി' സിനിമയിലെ ഭാഷമൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ല'; എഴുത്തുകാരൻ വിനോയ് തോമസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
നല്ലത് എന്ന വിശേഷണത്തിൽ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യകൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണെന്ന് വിനോയ് താമസ് പറഞ്ഞു
ചുരുളി എന്ന സിനിമയിലെ ഭാഷമൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് എഴുത്തുകാരൻ വിനോയ് തോമസ്. സിനിമയ്ക്ക് ആധാരമായ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയുടെ എഴുത്തുകാരനാണ് വിനോയ് തോമസ്. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ തന്റെ ഏറ്റവും പുതിയ പുസ്തകമായ 'പ്രോത്താസീസിന്‍റെ ഇതിഹാസം' എന്ന കൃതിയെ ആധാരമാക്കി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലത് എന്ന വിശേഷണത്തിൽ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യകൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണെന്ന് വിനോയ് താമസ് പറഞ്ഞു. മലയാളത്തെ തിരിച്ചു പിടിക്കാനുള്ള തന്റെ ശ്രമമാണെന്നും വിനോയ് പറഞ്ഞു.
നന എന്ന നോവല്ല ചുരുളിയുടെ രണ്ടാം ഭാഗമാണ്. നല്ലവർ മാത്രം താമസിക്കുന്ന സ്ഥലത്ത് ഒരു കുറ്റവാളിയെ അന്വേഷിച്ച് പോകുന്നവരുടെ കഥയാണിത്. ഈ നോവെല്ലയിൽ രക്തസാക്ഷിത്വം എന്ന വിഷയമാണ് ദാർശനികമായി ചർച്ചചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥ ഡ്രാക്കുളയാണെന്നമാണ് വിനോയ്‍യുടെ അഭിപ്രായം.
അവനവന്റെ ശരീരത്തോട് ഒരാൾ ചെയ്യുന്ന കുറ്റകൃത്യമാണ് രക്തസാക്ഷിത്വം. എല്ലാ മതങ്ങളിലും പ്രാകൃത ആചാരങ്ങളിലേക്ക് തിരിച്ചുപോകണമെന്ന പ്രവണതയുണ്ട്. ജീവിച്ചിരിക്കുന്നവരെ 'ഫിക്ഷണൽ' കഥാപാത്രമാക്കാനുള്ള സ്വാതന്ത്യമാണ് തന്റെ ആഗ്രഹം. ഭാഷാ പ്രയോഗത്തിലും സമാനമായ സ്വാതന്ത്ര്യം വെണമെന്നാണ് വിനോയ് തോമസിന്റെ ആവശ്യം.
advertisement
കുട്ടികളുടെ പാഠപുസ്തകങ്ങൾ കാലഹരണപ്പെട്ടിരിക്കുകയാണ്. സ്കൂൾ കാലഘട്ടത്തിലെ കുട്ടികളുടെ പാഠ്യക്രമം അഭിമുഖീകരിക്കുന്നില്ല. മലയാളം അധ്യാപകർ പലപ്പോഴും കോമഡിയാണ് ക്ലാസിൽ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. മലയാള ഭാഷയെ ഇപ്പോൾ സംരക്ഷിക്കുന്നത് പ്രാദേശിക ഭാഷാഭേദത്തിൽ എഴുതുന്ന കടകളുടെ ബോർഡുകളാണ്. ജീവിക്കുന്ന മലയാളം ഇതാണെന്നുമാണ് വിനോയ് തോമസിന്റെ നിരീക്ഷണം.
യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമ ഇടങ്ങളിൽ വരുന്ന പോസ്റ്റുകളിലെ കമന്റുകളിൽ നിന്നാണ് ജീവിക്കുന്ന മലയാള ഭാഷയെ താൻ കണ്ടെത്തുന്നതെന്നും വിനോയ് തോമസ് കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 18, 2024 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ചുരുളി' സിനിമയിലെ ഭാഷമൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ല'; എഴുത്തുകാരൻ വിനോയ് തോമസ്