എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരിൽ വീണ്ടും വിവാഹം; മാലചാർത്തി അലയും അരുണും

Last Updated:

ഗുരുവായൂരിൽ ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. ഓരോ വിവാഹത്തിന് ശേഷവും മണ്ഡപം അണുമുക്തമാക്കി.

തൃശ്ശൂർ: എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന്റെ സന്നിധിയിൽ വീണ്ടും മംഗല്യം. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്നാണ് വിവാഹങ്ങൾ തുടങ്ങാൻ ദേവസ്വം തീരുമാനിച്ചത്.
കോവിഡ് സുരക്ഷാ മുൻകരുതൽ പാലിച്ചുകൊണ്ട് രാവിലെ ആറ് മണിക്കാണ് ആദ്യ വിവാഹം നടന്നത്. തൃശ്ശൂർ പെരിങ്ങാവ് കൃഷ്ണ കൃപയിൽ അല ബി ബാലയുടെയും കൊല്ലം സ്വദേശി അരുണിന്റേതുമായിരുന്നു ആദ്യം വിവാഹം. ലോക്ക്ഡൗണിനെ തുടർന്ന് ഗുരുവായൂരിൽ വിവാഹ ചടങ്ങുകൾ നിർത്തിവെച്ചതോടെ എപ്രിൽ 20 ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം  നീണ്ടു പോയിരുന്നു.
advertisement
[NEWS]
ഗുരുവായൂരപ്പന് മുന്നിൽ മാത്രമേ വിവാഹം നടത്തുകയുള്ളൂവെന്ന് ബന്ധുക്കൾ തീരുമാനിച്ചതിനെ തുടർന്ന് കാത്തിരിപ്പിലായിരുന്നു. വധുവിന്റേയും വരന്റേയും മാതാപിതാക്കൾ ഉൾപ്പെടെ പത്ത് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
advertisement
ഗുരുവായൂരിൽ ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. ഓരോ വിവാഹത്തിന് ശേഷവും മണ്ഡപം അണുമുക്തമാക്കി. ശേഷം രണ്ടാമത്തെ വിവാഹം രണ്ടാം മണ്ഡപത്തിൽ നടന്നു. ദേവസ്വം ഫോട്ടോഗ്രാഫർമാരെ മാത്രമാണ് ഫോട്ടോ എടുക്കാൻ അനുവദിച്ചത്.
ഇന്നലെ മുതൽ വിവാഹ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ബുക്കിംഗ് ഉണ്ടായിരുന്നില്ല. വിവിധ ദിവസങ്ങളിലായി 58 വിവാഹങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ദിവസം 60 വിവാഹങ്ങൾ മാത്രം നടത്താനാണ് തീരുമാനം. ബുക്ക് ചെയ്ത വിവാഹങ്ങൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരിൽ വീണ്ടും വിവാഹം; മാലചാർത്തി അലയും അരുണും
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement