റോഡിലെ കുഴിയിൽപ്പെട്ട് ബൈക്കിൽ നിന്ന് തെറിച്ചുവീണ അങ്കണവാടി ജീവനക്കാരി ലോറി കയറി മരിച്ചു

Last Updated:

ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിൽ വീഴുകയായിരുന്നു

News18
News18
പാലക്കാട്: റോഡിലെ കുഴിയിൽപ്പെട്ട് ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവതി ലോറി കയറി മരിച്ചു. പഴണിയാർപാളയം ലൈബ്രറി സ്‌ട്രീറ്റ് ചാർളി സ്റ്റീഫന്റെ ഭാര്യ ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം. പാലക്കാട്-പൊള്ളാച്ചി അന്തർസംസ്ഥാന പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെയ്ന്റ് പോൾസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. മരിച്ച യുവതി അങ്കണവാടി ജീവനക്കാരിയാണ്.
ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ യുവതി സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലെ കുഴിയിൽ വീഴുകയും ലോറിക്കു മുന്നിലേക്ക് മറിയുകയുമായിരുന്നു. റോഡിലേക്കു തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ജയന്തി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ചാർളിയെ സാരമായ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് അപകടം നടന്ന സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിലെ കുഴിയിൽപ്പെട്ട് ബൈക്കിൽ നിന്ന് തെറിച്ചുവീണ അങ്കണവാടി ജീവനക്കാരി ലോറി കയറി മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement