കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎം എന്നാരോപണം

Last Updated:

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂർ: ജില്ലയിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്. ആന്തൂർ മുൻസിപ്പാലിറ്റിയിലെ 21-ാം വാർഡായ സി എച്ച് നഗറില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വേലിക്കകത്ത് സുരേഷിന്റെ വീടിന് നേരെയാണ് ബോംബെറുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബ് വീട്ടുമുറ്റത്ത് വീണു പൊട്ടി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ജില്ലയിലുണ്ടായ മറ്റൊരു ആക്രമണസംഭവത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. പിണറായിയിലാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം നടന്നത്. ഈ സംഭവത്തിന് പിന്നിലും സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ ഇന്നലെയാണ് കണ്ണൂരിൽ വോട്ടെടെുപ്പ് നടന്നത്. ഇതിന് പിന്നാലെയാണ് വിവിധ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎം എന്നാരോപണം
Next Article
advertisement
എന്നാലും ആരാടാ അത്! തനിക്ക് വോട്ട് ചെയ്ത ഏക വോട്ടറെ തേടി ഒരു സ്ഥാനാർത്ഥി
എന്നാലും ആരാടാ അത്! തനിക്ക് വോട്ട് ചെയ്ത ഏക വോട്ടറെ തേടി ഒരു സ്ഥാനാർത്ഥി
  • പത്തനംതിട്ടയിൽ സ്വതന്ത്ര സ്ഥാനാർത്ഥി എബ്രഹാമിന് 350 പരിചയക്കാരുണ്ടായിരുന്നുവെങ്കിലും ഒരു വോട്ടാണ് ലഭിച്ചത്.

  • വോട്ടില്ലെങ്കിലും 250 വോട്ടുകൾ കിട്ടുമെന്ന വിശ്വാസം അവസാനത്തിൽ തകർന്നുവെന്ന് എബ്രഹാം.

  • തനിക്കായി വോട്ട് ചെയ്ത ഒരേയൊരു വ്യക്തിയെ കണ്ടെത്താൻ ഇപ്പോഴും ആകാംക്ഷയോടെ തിരയുകയാണ് സ്ഥാനാർത്ഥി

View All
advertisement