advertisement

Balabhaskar case| വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം: കലാഭവൻ സോബി ജോർജിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

Last Updated:

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സോബി ജോർജിന്റെ നുണ പരിശോധനയും നടന്നിരുന്നു

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിൽ കലാഭവൻ സോബി ജോർജിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ സിബിഐ ഓഫീസിൽ എത്താൻ ആണ് നിർദേശം. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ തിങ്കളാഴ്ച ഹാജരാകാൻ കഴിയില്ലെന്നും ചൊവ്വാഴ്ച രാവിലെ സിബിഐക്ക് മുന്നിൽ ഹാജരാകാം എന്നും സോബി അറിയിച്ചു.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സോബി ജോർജിന്റെ നുണ പരിശോധനയും നടന്നിരുന്നു. നുണ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയ സോബി ജോർജ് 15 ദിവസത്തിനുള്ളിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് ഉണ്ടാകുമെന്നും സിബിഐ അന്വേഷണം ശരിയായ വഴിയിൽ ആണെന്നും പ്രതികരിച്ചിരുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും സോബി ജോർജ് പറഞ്ഞിരുന്നു.
advertisement
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ജോർജ് ഉൾപ്പെടെ നാലുപേരുടെ നുണ പരിശോധനയാണ് സിബിഐ നടത്തിയിരുന്നത്. ബാലഭാസ്കറിന്റെമാനേജറായിരുന്ന പ്രകാശൻ തമ്പി സുഹൃത്ത് വിഷ്ണു ഡ്രൈവർ അർജുൻ എന്നിവരുടെ നുണ പരിശോധനകളാണ് കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നത്. ഇതിനായി ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെ സിബിഐ ഓഫീസിൽ എത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Balabhaskar case| വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം: കലാഭവൻ സോബി ജോർജിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും
Next Article
advertisement
ട്രംപിന്റെ ആക്രമണ മുന്നറിയിപ്പ്: ഇറാന്റെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും ചുറ്റും ആയിരങ്ങൾ മനുഷ്യമതിൽ തീർക്കുന്നു
ട്രംപിന്റെ ആക്രമണ മുന്നറിയിപ്പ്: ഇറാന്റെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും ചുറ്റും ആയിരങ്ങൾ മനുഷ്യമതിൽ തീർക്കുന്നു
  • ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനിലെ പാലങ്ങൾക്കും പവർ പ്ലാന്റുകൾക്കും ചുറ്റും ആയിരങ്ങൾ അണിനിരന്നു

  • യുവാക്കൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ മനുഷ്യചങ്ങല തീർക്കുന്ന ക്യാമ്പയിനിൽ പങ്കെടുത്തു

  • ട്രംപിന്റെ നിബന്ധനകൾ അംഗീകരിക്കില്ലെങ്കിൽ പ്രധാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി

View All
advertisement