advertisement

ഫാത്തിമയുടെ ആത്മഹത്യ ലോക്സഭയിലേക്ക്: അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രേമചന്ദ്രൻ

Last Updated:

കേസിൽ തുടർ നടപടികൾ ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

ന്യൂഡൽഹി: മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ  ആത്മഹത്യ ലോക്സഭയിൽ ഉന്നയിക്കാൻ എൻ.കെ പ്രേമചന്ദ്രൻ എംപി. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഎമ്മുകാരും ഡിഎംകെയും വിഷയം പാര്‍ലമെന്റിൽ ഉന്നയിക്കും..അതേസമയം ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രിയെ കാണുമെന്ന് എ.എം.ആരിഫ് എംപിയും അറിയിച്ചിട്ടുണ്ട്.
Also Read-UAPA അറസ്റ്റ്: പിബിക്ക് അതൃപ്തിയെന്ന വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
ഒരാഴ്ച മുമ്പാണ് മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പദ്മനാഭനാണെന്ന കുറിപ്പ് ഫാത്തിമയുടെ മൊബൈലിൽ നിന്ന് വീട്ടുകാർ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേസിൽ തുടർ നടപടികൾ ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
advertisement
മതപരമായ വിവേചനം ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കാണുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫാത്തിമയുടെ ആത്മഹത്യ ലോക്സഭയിലേക്ക്: അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രേമചന്ദ്രൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement