Gold Smuggling Case | 'തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരും'; സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കോടതി

Last Updated:

സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുള്ളവരുടെയും ലാഭമുണ്ടാക്കിയവരുടെയും പട്ടിക നൽകണമെന്നും കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക്  അനുകൂലമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതി. സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുള്ളവരുടെയും ലാഭമുണ്ടാക്കിയവരുടെയും പട്ടിക നൽകണം. എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ചാർജുകൾക്ക് തെളിവ് നൽകണം. കേസ് ഡയറി നാളെ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കിൽ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
അന്വേഷണ ഏജൻസികൾ യുഎപിഎ വകുപ്പുകൾ വളരെ ലാഘവത്തോടെയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകർ  വാദിച്ചു. ഇത് നികുതി വെട്ടിപ്പ് കേസുകൾ ഉൾപ്പടെയുള്ളവയെ ഭീകരവാദത്തിന്റെ പട്ടികയിലേക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഹർജി കോടതി നാളെ പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | 'തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരും'; സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കോടതി
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement