മന്ത്രി ജലീലിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിന്‍റെ ചുമതല മാറ്റണണമെന്ന് കെസി ജോസഫ് എം.എൽ.എ

Last Updated:

സർക്കാരിനു മംഗളപത്രം എഴുത്തുകയല്ല, മറിച്ചു വീഴ്ചകൾ ചൂണ്ടി കാണിക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ചുമതല. അതിനു തയാറായ പ്രതിപക്ഷ നേതാവിന്‍റെ മകനെപ്പറ്റി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത് ജലീലിന്‍റെ പരിഭ്രാന്തിയെയാണ് സൂചിപ്പിക്കുന്നതെന്നും കെ.സി ജോസഫ് എം എൽ എ പറഞ്ഞു.

കണ്ണൂർ: മന്ത്രി ജലീലിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചുമതല മാറ്റണമെന്ന് കെ.സി ജോസഫ് എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സി ജോസഫ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. ജലീലിനെ ചുമതലയിൽ നിന്ന് മാറ്റിയതിനു ശേഷം മാർക്കുദാനം സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു.
മാർക്കുദാനം സംബന്ധിച്ചു സമഗ്രമായ ഒരന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. മാർക്ക് ദാനവുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ വിദ്യാസമ്പന്നനാണെന്ന് കരുതുന്ന മന്ത്രി ജലീലിന്‍റെ പ്രതികരണം വളരെ വിലകുറഞ്ഞ രീതിയിലായിപ്പോയി. സർക്കാരിനു മംഗളപത്രം എഴുത്തുകയല്ല, മറിച്ചു വീഴ്ചകൾ ചൂണ്ടി കാണിക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ചുമതല. അതിനു തയാറായ പ്രതിപക്ഷ നേതാവിന്‍റെ മകനെപ്പറ്റി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത് ജലീലിന്‍റെ പരിഭ്രാന്തിയെയാണ് സൂചിപ്പിക്കുന്നതെന്നും കെ.സി ജോസഫ് എം എൽ എ പറഞ്ഞു.
advertisement
ജലീൽ പറയുന്നതുപോലെ യുഡിഎഫിൽ നിന്നും ലഭിച്ചതല്ല, മറിച്ചു പുതിയ സംസർഗ്ഗത്തിന്‍റെ ഫലമായി ലഭിച്ചതാണ് ഈ ഭാവപകർച്ചയെന്നത് എല്ലാവർക്കും അറിയാം. മന്ത്രി ഉന്നയിച്ച വിശദീകരണങ്ങൾ പൊതുസമൂഹത്തിനു മാത്രമല്ല ഇടതുപക്ഷ സഹയാത്രികനായ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ:രാജൻ ഗുരുക്കൾക്ക് പോലും ബോധ്യമായിട്ടില്ല.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർത്ത മന്ത്രി ജലീലിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന്‍റെചുമതല മാറ്റി മാർക്കുദാന വിവാദത്തെപ്പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നു കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കൂടിയായ കെസി ജോസഫ് ആവശ്യപ്പെട്ടു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ജലീലിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിന്‍റെ ചുമതല മാറ്റണണമെന്ന് കെസി ജോസഫ് എം.എൽ.എ
Next Article
advertisement
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
  • പാസ്റ്റർ അടക്കം മൂന്നു പേരെ സുദർശനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച കേസിൽ കസ്റ്റഡിയിൽ എടുത്തു.

  • സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി, മൂന്നു പേരെയും കൊടുങ്ങല്ലൂരിൽ പിടികൂടി.

  • സുദർശനെ മർദിച്ച ശേഷം അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചുവെന്ന് പൊലീസ് പറയുന്നു.

View All
advertisement