കാക്കൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം ആരവത്തിന് വർണാഭമായ തുടക്കം

Last Updated:

ഭിന്നശേഷിക്കാരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ആരവം പോലെയുള്ള ഭിന്നശേഷി കലോത്സവങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ആരവം ഫെസ്റ്റ്
ആരവം ഫെസ്റ്റ്
കാക്കൂർ ഗ്രാമപഞ്ചായത്തിൽ ഇനി ആരവമാണ്. നാല് ദിവസങ്ങളിൽ ആയി നടക്കുന്ന ഭിന്നശേഷി കലോത്സവമായ 'ആരവം' കലോത്സവത്തിന് വർണഭമായ തുടക്കമാണ് കാക്കൂർ ഗ്രാമപഞ്ചായത്തിലെ നിവാസികൾ നൽകിയത്. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ 'ആരവം' കലോത്സവം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ആരവം പോലെയുള്ള ഭിന്നശേഷി കലോത്സവങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അവരുടെ കഴിവുകൾ മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിച്ചാൽ ഭിന്നശേഷി കുട്ടികൾക്കും മുതിർന്നവർക്കും സമൂഹത്തിൽ ഏവരെയും പോലെ മുൻനിരയിൽ എത്താൻ സാധിക്കും.
രാജീവ് ഗാന്ധി മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി എം ഷാജി അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ നിഷ, സ്ഥിരം സമിതി അധ്യക്ഷരായ അബ്‌ദുൽ ഗഫൂർ, ഇ എം ജൂന, വാർഡ് മെമ്പർ ഷാജി മംഗലശ്ശേരി, ഐസിഡിഎസ് സൂപ്പർവൈസർ എൻ പി അപർണ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കാക്കൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം ആരവത്തിന് വർണാഭമായ തുടക്കം
Next Article
advertisement
'നാട്ടുകാർ ചിരിക്കുകയാണ്, ആഡംബര ജീവിതം നയിക്കാനാണ് അവൾക്കിഷ്ടം'; ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർ‌ത്താവിന്റെ ഫേസ്ബുക്ക് ലൈവ്
'നാട്ടുകാർ ചിരിക്കുകയാണ്, ആഡംബര ജീവിതം നയിക്കാനാണ് അവൾക്കിഷ്ടം'; ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർ‌ത്താവിന്റെ ഫേസ്ബുക്ക്
  • ഐസക് ഭാര്യ ശാലിനിയെ വെട്ടിക്കൊന്ന ശേഷം ഫേസ്ബുക്ക് ലൈവിൽ കൊലപാതക വിവരം പങ്കുവെച്ചു.

  • കുടുംബ പ്രശ്നങ്ങളും ആഡംബര ജീവിതവും കൊലപാതകത്തിന് കാരണമായെന്ന് ഐസക് വീഡിയോയിൽ പറയുന്നു.

  • ശാലിനി ഡിഎംകെയുടെ വനിതാ വിങ്ങ് കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ.

View All
advertisement