കോഴിക്കോട് ഓണവിപണിയിൽ 187 കോടി രൂപയുടെ റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്

Last Updated:

13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ് സിഡിയോടുകൂടിയും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്.

കൺസ്യൂമർ ഫെഡ് 
കൺസ്യൂമർ ഫെഡ് 
കോഴിക്കോട് ഓണവിപണിയിൽ ചരിത്രം സൃഷ്ടിച്ച് കൺസ്യൂമർ ഫെഡ്. 187 കോടിയുടെ റെക്കോഡ് വിൽപ്പനയാണ് ഈ വർഷം നടന്നത്. 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം. വിപണിയിലെ വിലക്കയറ്റം പിടിച്ചുകെട്ടി സമൃദ്ധിയോടെ ഓണം ആഘോഷിക്കാൻ മലയാളിക്കായത് സഹകരണ വകുപ്പിൻ്റെ കൂടി ഇടപെടൽ കൊണ്ടാണെന്ന് പറയാം.
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ് സിഡിയോടുകൂടിയും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സബ്‌സിഡിയോടെയുള്ള 110 കോടിയുടെ 13 ഇനങ്ങളും 77 കോടിയുടെ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തയിലൂടെ വിപണിയിൽ അവതരിപ്പിച്ചത്.
സബ്സിഡി നിരക്കിൽ ലിറ്ററിന് 339 രൂപ നിരക്കിലാണ് വെളിച്ചെണ്ണ നൽകിയത്. മിൽമ, റെയ്‌ഡ്‌കോ, ദിനേശ് തുടങ്ങി സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാനും കൺസ്യൂമർഫെഡിനായി സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ച് ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പച്ചക്കറി ചന്തകൾ ഒരുക്കിയും, ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനായി. സഹകരണ മേഖല നടത്തിയ ഇടപെടൽ എല്ലാവിഭാഗം ജനങ്ങൾക്കും ആശ്വാസകരമായി എന്ന് കരുതാം. കഴിഞ്ഞ വർഷത്തേക്കാൾ 62 കോടിയുടെ അധിക വിൽപ്പനയാണ് കൺസ്യൂമർ ഫെഡ് ഇക്കുറി കൈവരിച്ചതെന്ന് ചെയർമാൻ പി എം ഇസ്മയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ഓണവിപണിയിൽ 187 കോടി രൂപയുടെ റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്
Next Article
advertisement
ടയറിന് അടിയിൽ ചെറുനാരങ്ങാ വച്ച് വണ്ടി ഇറക്കിയ യുവതി രണ്ടാം നിലയിൽ നിന്ന് താഴേക്ക്
ടയറിന് അടിയിൽ ചെറുനാരങ്ങാ വച്ച് വണ്ടി ഇറക്കിയ യുവതി രണ്ടാം നിലയിൽ നിന്ന് താഴേക്ക്
  • മഹീന്ദ്ര ഥാർ ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ വാഹനം ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു.

  • 29കാരിയായ മാനി പവാറും ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിൽ ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

  • അപകടത്തിൽ ഇരുവരും ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

View All
advertisement