SNGOU കലോത്സവ വേദിയിൽ താരമായി കഴിഞ്ഞ വർഷത്തെ 'കലാപ്രതിഭ'
Last Updated:
കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത അധ്യാപകനാണ് കൃഷ്ണനുണ്ണി.
പ്രശസ്ത കവി സച്ചിതാനന്ദൻ്റെ 'നാമദേവൻ ക്ഷേത്രങ്ങളെ ചോദ്യം ചെയ്യുന്നു' എന്ന കവിത ചൊല്ലി കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി ചെമ്പുക്കാട്ട് ഇല്ലത്തെ സി.എസ്. കൃഷ്ണനുണ്ണി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവത്തിൽ ഒന്നാമതെത്തി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതം വിദ്യാർത്ഥിയാണ് കൃഷ്ണനുണ്ണി. തലശ്ശേരി ബ്രണ്ണൻ കോളജാണ് കൃഷ്ണനുണ്ണിയുടെ പഠന കേന്ദ്രം.
നിലവിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത അധ്യാപകനാണ് കൃഷ്ണനുണ്ണി. ഭാഷാധ്യാപകൻ എന്ന നിലയിൽ കവിതകളെ ചേർത്തുപിടിക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ വർഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാപ്രതിഭ, സംഗീത പ്രതിഭ, സാഹിത്യ പ്രതിഭ എന്നീ സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. സോപാന സംഗീതം കലാകാരനാണ്. അമ്പലങ്ങളിലും സ്റ്റേജ് പരിപാടികളിലും സോപാന സംഗീതം അവതരിപ്പിക്കാറുണ്ട്.
മലയാളം അക്ഷര ശ്ളോകം, പാശ്ചാത്യ സംഗീതം എന്നീ ഇനങ്ങളിലും കൃഷ്ണനുണ്ണി മത്സരിക്കുന്നുണ്ട്. ചൊക്ലി ഗ്രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സി.ആർ. ശ്രീകുമാറിൻ്റെയും കുത്തുപറമ്പ് ഫെഡറൽ ബാങ്ക് ശാഖയിലെ ജീവനക്കാരി വി.സി. ആശയുടെയും മകനാണ് കൃഷ്ണനുണ്ണി. സഹോദരൻ ഗൗരീശങ്കർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 01, 2025 2:59 PM IST


