കോഴിക്കോട് തെരുവുകളുടെ കഥ പറഞ്ഞ് ‘മിഠായിത്തെരുവ്’ ടൗൺഹാളിൽ അരങ്ങേറി

Last Updated:

കോഴിക്കോട്ടെ പ്രധാന തെരുവായ മിഠായിത്തെരുവിൻ്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നാടകം കോഴിക്കോട്ടെ മറ്റ് തെരുവുകളിലൂടെയും സഞ്ചരിക്കുന്നുണ്ട്.

മിഠായി തെരുവ് നാടകം 
മിഠായി തെരുവ് നാടകം 
കോഴിക്കോട് തെരുവിലെ മനുഷ്യരുടെ കഥ പറഞ്ഞ് സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ഭാഗമായി ടൗൺഹാളിൽ അരങ്ങേറിയ നാടകമാണ് മിഠായിത്തെരുവ്. സാഹിത്യനഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന നാടകം കാഴ്ചക്കാരുടെ കൈയടി നേടി. മിച്ചർ മാണിയും ജിലേബി മാലയും മുന്ന ഭായിയും പാത്തുവും ബീരാനുമെല്ലാം അടങ്ങിയ നിരവധി കഥാപാത്രങ്ങളാണ് മിഠായിത്തെരുവ് നാടകത്തെ മുന്നോട്ടു നയിച്ചത്.
കോഴിക്കോട്ടെ പ്രധാന തെരുവായ മിഠായിത്തെരുവിൻ്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നാടകം കോഴിക്കോട്ടെ മറ്റ് തെരുവുകളിലൂടെയും സഞ്ചരിക്കുന്നുണ്ട്. രണ്ട് മണിക്കൂറാണ് നാടകത്തിൻ്റെ ദൈർഘ്യം. കോഴിക്കോടിൻ്റെ പ്രിയ എഴുത്തുകാരെയും നാടകത്തിൽ അടയാളപ്പെടുത്തുന്നുണ്ട് എന്ന പ്രത്യേകതയുണ്ട് മിഠായിത്തെരുവ് ഡ്രാമയ്ക്. കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച നാടകത്തിൻ്റെ രചന പ്രദീപ് കുമാർ കാവുന്തറയാണ്. രാജീവ് മമ്മിളിയാണ് സംവിധാനം. ഗിരീഷ് രവി, മനോജ് കോതമംഗലം, ജോഷി കാളാരൻ, അജയ് ദേവ്, സന്ധ്യാ വിനോദ്, മിത്ര പാറു തുടങ്ങിയവരാണ്  മിഠായിത്തെരുവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച ജനപ്രിയ നാടകത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മിഠായിത്തെരുവിന് ലഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് തെരുവുകളുടെ കഥ പറഞ്ഞ് ‘മിഠായിത്തെരുവ്’ ടൗൺഹാളിൽ അരങ്ങേറി
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement