Vande Bharat: വന്ദേ ഭാരത് ട്രെയിനിന്റെ യഥാർത്ഥ ഉടമ ആരാണ്? ഇന്ത്യൻ റെയിൽവേ എന്തിനാണ് വാടക നൽകുന്നത്?

Last Updated:
ട്രെയിനുകൾ, ലോക്കോമോട്ടീവുകൾ, കോച്ചുകൾ, റെയിലുകൾ എന്നിവ നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും ഇന്ത്യൻ റെയിൽവേയ്ക്ക് എല്ലാ വർഷവും വലിയ തുകയുടെ നിക്ഷേപം ആവശ്യമാണ്
1/8
  ഈ ലേഖനത്തിൽ, അതിവേഗം, കുറഞ്ഞ യാത്രാ സമയം, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവയിലൂടെ ശ്രദ്ധേയമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ വാടക നൽകുന്നത് എന്തുകൊണ്ടാണെന്നും, ഈ ട്രെയിനുകളുടെ യഥാർത്ഥ ഉടമസ്ഥാവകാശം ആർക്കാണെന്നുമാണ് നമ്മൾ പരിശോധിക്കുന്നത്.
 ഈ ലേഖനത്തിൽ, അതിവേഗം, കുറഞ്ഞ യാത്രാ സമയം, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവയിലൂടെ ശ്രദ്ധേയമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ വാടക നൽകുന്നത് എന്തുകൊണ്ടാണെന്നും, ഈ ട്രെയിനുകളുടെ യഥാർത്ഥ ഉടമസ്ഥാവകാശം ആർക്കാണെന്നുമാണ് നമ്മൾ പരിശോധിക്കുന്നത്.
advertisement
2/8
  ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ 2019-ലാണ് അവതരിപ്പിച്ചത്. ഈ ട്രെയിനുകൾ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം യാത്രക്കാർക്ക് വേഗതയേറിയതും, സുഖകരവും, മികച്ചതുമായ യാത്രാനുഭവം നൽകുന്നു.
 ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ 2019-ലാണ് അവതരിപ്പിച്ചത്. ഈ ട്രെയിനുകൾ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം യാത്രക്കാർക്ക് വേഗതയേറിയതും, സുഖകരവും, മികച്ചതുമായ യാത്രാനുഭവം നൽകുന്നു.
advertisement
3/8
 ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ, സബർബൻ മുതൽ ഇൻ്റർസിറ്റി വരെ 13,169 പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. 92,952 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ റെയിൽവേ ശൃംഖല ലോകത്ത് നാലാം സ്ഥാനത്താണ്. എന്നാൽ വന്ദേ ഭാരത് ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ മാത്രം ഉടമസ്ഥതയിലുള്ളതല്ലെന്ന് നമ്മളിൽ പലർക്കും അറിയില്ല. അങ്ങനെയെങ്കിൽ, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ യഥാർത്ഥ ഉടമസ്ഥർ ആരാണ്?
ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ, സബർബൻ മുതൽ ഇൻ്റർസിറ്റി വരെ 13,169 പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. 92,952 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ റെയിൽവേ ശൃംഖല ലോകത്ത് നാലാം സ്ഥാനത്താണ്. എന്നാൽ വന്ദേ ഭാരത് ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ മാത്രം ഉടമസ്ഥതയിലുള്ളതല്ലെന്ന് നമ്മളിൽ പലർക്കും അറിയില്ല. അങ്ങനെയെങ്കിൽ, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ യഥാർത്ഥ ഉടമസ്ഥർ ആരാണ്?
advertisement
4/8
  യഥാർത്ഥത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യൻ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐസിഎഫ്) ഉൾപ്പെടെയുള്ള ഇന്ത്യൻ ഫാക്ടറികളിലാണ് ഇവ നിർമ്മിക്കുന്നത്. ഇത് 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിൻ്റെ മികച്ച ഉദാഹരണം കൂടിയാണ്.
 യഥാർത്ഥത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യൻ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐസിഎഫ്) ഉൾപ്പെടെയുള്ള ഇന്ത്യൻ ഫാക്ടറികളിലാണ് ഇവ നിർമ്മിക്കുന്നത്. ഇത് 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിൻ്റെ മികച്ച ഉദാഹരണം കൂടിയാണ്.
advertisement
5/8
  ട്രെയിനുകൾ, ലോക്കോമോട്ടീവുകൾ, കോച്ചുകൾ, റെയിലുകൾ എന്നിവ നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും ഇന്ത്യൻ റെയിൽവേയ്ക്ക് എല്ലാ വർഷവും വലിയ തുകയുടെ നിക്ഷേപം ആവശ്യമാണ്. എന്നാൽ ഇത്രയും വലിയ തുക ഒറ്റയടിക്ക് കണ്ടെത്താൻ സാധിക്കില്ല. ഈ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) ആണ് സഹായം നൽകുന്നത്.
 ട്രെയിനുകൾ, ലോക്കോമോട്ടീവുകൾ, കോച്ചുകൾ, റെയിലുകൾ എന്നിവ നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും ഇന്ത്യൻ റെയിൽവേയ്ക്ക് എല്ലാ വർഷവും വലിയ തുകയുടെ നിക്ഷേപം ആവശ്യമാണ്. എന്നാൽ ഇത്രയും വലിയ തുക ഒറ്റയടിക്ക് കണ്ടെത്താൻ സാധിക്കില്ല. ഈ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) ആണ് സഹായം നൽകുന്നത്.
advertisement
6/8
  ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) റെയിൽവേയുടെ വികസനത്തിനായി ഫണ്ട് സമാഹരിക്കുന്ന ഒരു നവരത്ന പൊതുമേഖലാ സ്ഥാപനമാണ് ഐആർഎഫ്‌സി. പൊതുജനങ്ങളിൽ നിന്നും വലിയ കമ്പനികളിൽ നിന്നും ബോണ്ടുകളും ഡിബഞ്ചറുകളും വഴി ഇവർ പണം കടമെടുക്കുന്നു. ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് വന്ദേ ഭാരത് പോലുള്ള പുതിയ ട്രെയിനുകൾ, ലോക്കോമോട്ടീവുകൾ, കോച്ചുകൾ, ട്രാക്കുകൾ എന്നിവ വാങ്ങുന്നു.വാങ്ങിയതിന് ശേഷം, ഈ ആസ്തികൾ ഇന്ത്യൻ റെയിൽവേയ്ക്ക് പാട്ടത്തിന് നൽകുന്നു. ഇതിന് പകരമായി റെയിൽവേ മന്ത്രാലയം എല്ലാ വർഷവും ഐആർഎഫ്‌സിക്ക് 'ലീസ് വാടക' നൽകുന്നു.
 ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) റെയിൽവേയുടെ വികസനത്തിനായി ഫണ്ട് സമാഹരിക്കുന്ന ഒരു നവരത്ന പൊതുമേഖലാ സ്ഥാപനമാണ് ഐആർഎഫ്‌സി. പൊതുജനങ്ങളിൽ നിന്നും വലിയ കമ്പനികളിൽ നിന്നും ബോണ്ടുകളും ഡിബഞ്ചറുകളും വഴി ഇവർ പണം കടമെടുക്കുന്നു. ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് വന്ദേ ഭാരത് പോലുള്ള പുതിയ ട്രെയിനുകൾ, ലോക്കോമോട്ടീവുകൾ, കോച്ചുകൾ, ട്രാക്കുകൾ എന്നിവ വാങ്ങുന്നു.വാങ്ങിയതിന് ശേഷം, ഈ ആസ്തികൾ ഇന്ത്യൻ റെയിൽവേയ്ക്ക് പാട്ടത്തിന് നൽകുന്നു. ഇതിന് പകരമായി റെയിൽവേ മന്ത്രാലയം എല്ലാ വർഷവും ഐആർഎഫ്‌സിക്ക് 'ലീസ് വാടക' നൽകുന്നു.
advertisement
7/8
 ഉദാഹരണത്തിന്, വന്ദേ ഭാരത് പോലുള്ള വിലകൂടിയ ട്രെയിനുകൾ വാങ്ങാൻ ഇന്ത്യൻ റെയിൽവേ തീരുമാനിക്കുമ്പോൾ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC) വിപണിയിൽ നിന്ന് പണം സമാഹരിച്ച് ട്രെയിനുകൾ വാങ്ങുന്നു. ശേഷം, അവ ഇന്ത്യൻ റെയിൽവേയ്ക്ക് പാട്ടത്തിന് നൽകുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കി പ്രധാന നിക്ഷേപങ്ങൾ എളുപ്പത്തിൽ നടത്താൻ റെയിൽവേയെ സഹായിക്കുന്നു.
ഉദാഹരണത്തിന്, വന്ദേ ഭാരത് പോലുള്ള വിലകൂടിയ ട്രെയിനുകൾ വാങ്ങാൻ ഇന്ത്യൻ റെയിൽവേ തീരുമാനിക്കുമ്പോൾ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC) വിപണിയിൽ നിന്ന് പണം സമാഹരിച്ച് ട്രെയിനുകൾ വാങ്ങുന്നു. ശേഷം, അവ ഇന്ത്യൻ റെയിൽവേയ്ക്ക് പാട്ടത്തിന് നൽകുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കി പ്രധാന നിക്ഷേപങ്ങൾ എളുപ്പത്തിൽ നടത്താൻ റെയിൽവേയെ സഹായിക്കുന്നു.
advertisement
8/8
 ചുരുക്കത്തിൽ, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ ഈ ട്രെയിനുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നത് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) ആണ്. അതുകൊണ്ടാണ് ഇന്ത്യൻ റെയിൽവേ എല്ലാ വർഷവും ഐആർഎഫ്‌സിക്ക് വാടക നൽകുന്നത്.
ചുരുക്കത്തിൽ, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ ഈ ട്രെയിനുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നത് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) ആണ്. അതുകൊണ്ടാണ് ഇന്ത്യൻ റെയിൽവേ എല്ലാ വർഷവും ഐആർഎഫ്‌സിക്ക് വാടക നൽകുന്നത്.
advertisement
ജെൻ സി പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ വീണു; പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു
ജെൻ സി പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ വീണു; പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു
  • പ്രധാനമന്ത്രി കെ പി ശർമ ഒലി ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ചു, പ്രക്ഷോഭം രണ്ടാം ദിനവും തുടരുന്നു.

  • പ്രക്ഷോഭകാരികൾ പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാരുടെ വസതികൾക്ക് തീയിട്ടു, കർഫ്യൂ പ്രഖ്യാപിച്ചു.

  • സമൂഹമാധ്യമ നിരോധനം പിൻവലിച്ചെങ്കിലും പ്രക്ഷോഭം രൂക്ഷമായി, 19 പേർ കൊല്ലപ്പെട്ടു, 300 പേർക്ക് പരുക്കേറ്റു.

View All
advertisement