advertisement

കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

Last Updated:

ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

ചെന്നൈ: മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ്.ജയേഷ് (39)അന്തരിച്ചു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷ് ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ ഏഴ് മണിയോടെ ആണ് അന്ത്യം.
ഗുരുതരാവസ്ഥയിലായിരുന്ന ജയേഷിന് മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയാണ് വേർപാട്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട്‌ സ്വദേശിയാണ്.
സംസ്കാരം പിന്നീട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു
Next Article
advertisement
വിവാഹം കഴിഞ്ഞ് മൂന്നാംമാസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവും ഇടനിലക്കാരനും ജീവനൊടുക്കി
വിവാഹം കഴിഞ്ഞ് മൂന്നാംമാസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവും ഇടനിലക്കാരനും ജീവനൊടുക്കി
  • വിവാഹം കഴിഞ്ഞ് 3 മാസം കഴിഞ്ഞ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഭർത്താവും ഇടനിലക്കാരനും ആത്മഹത്യ ചെയ്തു.

  • ഭർത്താവ് ഹരീഷും ഇടനിലക്കാരൻ രുദ്രേഷും ആത്മഹത്യ ചെയ്തതിനെ തുടർന്ന് സരസ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു.

  • ഹരീഷിന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ ഉൾപ്പെടുത്തി മരണക്കുറിപ്പ് എഴുതിയതായി പോലീസ് അറിയിച്ചു.

View All
advertisement