ലഹരിക്കെതിരാണ് പാർട്ടി നിലപാട്; മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് എംവി ​ഗോവിന്ദൻ

Last Updated:

സംസ്ഥാനത്ത് പാർട്ടിയുടെ അംഗസംഖ്യ വർധിച്ചുവെന്നും 37,517 പുതിയ അംഗങ്ങളെ ചേർത്തുവെന്നും എം വി ഗോവിന്ദൻ

News18
News18
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗവും കുട്ടികളിൽ കാണുന്ന അക്രമവാസനയും ആശങ്കാജനകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ പാർട്ടി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് പാർട്ടി ശക്തിപ്പെട്ടു വരികയാണെന്നും 37,517 പുതിയ അംഗങ്ങളെ ചേർത്തതായും എം വി ഗോവിന്ദൻ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ ബ്രാഞ്ചുകളുടെ എണ്ണം 38,426 ആയി. കയ്യൂരിൽ നിന്നാരംഭിച്ച പതാക ജാഥയും ദീപശിഖാ പ്രയാണവും സംസ്ഥാന സമ്മേളന നഗരിയിൽ പുരോഗമിക്കുകയാണ്. ഈ മാസം 5 ന് വൈകിട്ട് കൊല്ലത്തെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ ജാഥയും പ്രയാണവും സമാപിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 6 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
advertisement
സംസ്ഥാന സർക്കാരിനും പാർട്ടിക്കുമെതിരെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങൾ അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നതിലൂടെ ഇവർ എന്ത് നേടാനാണ് ശ്രമിക്കുന്നതെന്ന് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടൽ ഖനനത്തിനെതിരെ സർക്കാർ ഉറച്ച നിലപാടാണ് സ്വീകരിക്കുക എന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ച ഗെയിൽ പദ്ധതി പൂർത്തീകരിച്ചത് ഈ സർക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിലെ ജീർണതകൾ പരിഹരിച്ച് നവീകരണത്തിന് മുൻഗണന നൽകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലഹരിക്കെതിരാണ് പാർട്ടി നിലപാട്; മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് എംവി ​ഗോവിന്ദൻ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement